Thursday, April 08, 2010

മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമായി നടപ്പാക്കണം: എസ്എസ്എഫ്

ആലപ്പുഴ: കലാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമായി നടപ്പാക്കണമെന്ന് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍എം സ്വാദിഖ് സഖാഫി, ജന:സെക്രട്ടറി ആര്‍.പി ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കലാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ നിരോധിച്ചത് 2005ലാണ്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

മൊബൈല്‍ ക്യാമറ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യത പകര്‍ത്തി ഇന്റര്‍നെറ്റ് വഴി കൈമാറുന്ന പ്രവണത കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഇത്തരം ക്രൂര കൃത്യങ്ങള്‍ മൂലം വിദ്യാര്‍ത്ഥികള്‍ മാനസികമായി തളരുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സ്ഥിതിവിശേഷം സര്‍ക്കാരും സമൂഹവും നിസ്സാരമായി കാണരുതെന്ന് സുന്നിവിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു. വ്യക്തിയുടെ സ്വകാര്യതകള്‍ക്കും രാഷ്ട്രത്തിന്റെ സുരക്ഷക്കും ഭീഷണി ഉയര്‍ത്തും വിധം വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്എസ്എഫ് സംഘടിപ്പിച്ചിട്ടുള്ള ഉണര്‍ത്തു ജാഥ എല്ലാ ജില്ലകളിലും പര്യടനം നടത്തി; 15ന് കാസര്‍കോട് സമാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഒന്നിന് തലസ്ഥാനത്ത് നിന്നാരംഭിച്ച ഉണര്‍ത്തു ജാഥയ്ക്ക് വന്‍ സ്വീകരണമാണ് പൊതു സമൂഹത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അബ്ദുല്‍ മജീദ്, ജില്ലാ പ്രസിഡന്റ് ശാഫി മള്ഹരി, ജില്ലാ ക്യാമ്പസ് സെക്രട്ടറി ഫൈസല്‍ യൂസുഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

മച്ചംമ്പാടി മഖാം ഉറുസില്‍ സംബന്ധിച്ച പന്സിതന്മാര്‍



സി.എം നഗര്‍ മച്ചംമ്പാടി യില്‍ പണി നടന്ന്‍ കൊണ്ടിരിക്കുന്ന സുന്നി മസ്ജിദ്





എ.പി.വിഭാഗം പരിപാടിയില്‍ പങ്കെടുത്ത എം.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറിയെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കൗണ്‍സിലില്‍ നിന്നും പുറത്താക്കി

കാസര്‍കോട്‌: എ.പി.വി.വിഭാഗം സുന്നികളുടെ
പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എം.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറിയെ
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കൗണ്‍സില്‍ നിന്നും പുറത്താക്കി. ഞായറാഴ്ച
ഉച്ച കഴിഞ്ഞ്‌ കാസര്‍കോട്‌ പുതിയ ബസ്റ്റാന്റ്‌ പരിസരത്തെ ഒരു കോണ്‍ഫറന്‍സ്‌
ഹാളില്‍ ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ്‌ നടപടിയെടുത്തത്‌. നടപടിക്കു
വിധേയനായ റൗഫ്‌ ബായിക്കര യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. 80അംഗ
കൗണ്‍സിലിലെ അറുപതില്‍പ്പരം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
ഒറ്റക്കെട്ടായാണ്‌ നടപിയെടുക്കാന്‍ തീരുമാനിച്ചതെന്നു പറയുന്നു.


എ.പി.വിഭാഗം സുന്നികള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന്‌
റൗഫിന്‌ നേരത്തെ തന്നെ സംഘടനാ നേതൃത്വം മുന്നറിയിപ്പു
നല്‍കിയിരുന്നുവത്രേ. എന്നാല്‍ റൗഫ്‌ ഇത്‌ അവഗണിക്കുകയായിരുന്നെന്നു
പറയുന്നു. ഇതേ തുടര്‍ന്ന്‌ ജില്ലാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം റൗഫിനോട്‌
വാക്കാല്‍ വിശദീകരണം ആരാഞ്ഞിരുന്നു. താന്‍ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ
പ്രതിനിധിയായല്ല എ.പി.വിഭാഗത്തിന്റെ പരിപാടികളില്‍ സംബന്ധിച്ചതെന്നും
എം.എസ്‌.എഫിന്റെ ഭാരവാഹിയെന്ന നിലയിലാണ്‌ പങ്കെടുത്തതെന്നുമായിരുന്നു
റൗഫിന്റെ വിശദീകരണമത്രേ. ഇതും വാക്കാലുള്ള മറുപടിയായിരുന്നു.


ഇതേ തുടര്‍ന്നാണ്‌ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ അടിയന്തിര കൗണ്‍സില്‍ യോഗം
ചേര്‍ന്ന്‌ റൗഫിനെതിരെ എന്തു നടപടിയെടുക്കണമെന്ന്‌ ചര്‍ച്ച ചെയ്‌തത്‌.
ജില്ലാ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ മറുവിഭാഗത്തിന്റെ പരിപാടിയില്‍
പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.
തുടര്‍ന്നാണ്‌ നടപടിയെടുക്കാന്‍ തീരുമാനിച്ചത്‌. റൗഫിനെതിരെ സംഘടനാ വിരുദ്ധ
പ്രവര്‍ത്തനം നടത്തിയതിനു അച്ചടക്ക നടപടിയെടുത്തിട്ടുള്ളതായി ജില്ലാ
സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

നടപടിക്കെതിരെ സംസ്ഥാന കൗണ്‍സിലിനു
പരാതി
നല്‍കും : റൗഫ്‌



കാസര്‍കോട്‌: എ.പി വിഭാഗം സുന്നികളുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ
പേരില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കൗണ്‍സിലില്‍ നിന്നും നീക്കം ചെയ്‌ത
നടപടിക്കെതിരെ സംസ്ഥാന കൗണ്‍സിലിനു പരാതി നല്‍കുമെന്ന്‌ റൗഫ്‌ ബായിക്കര
പ്രതികരിച്ചു. എതിര്‍വിഭാഗത്തിന്റെ രിപാടിയില്‍ പങ്കെടുക്കരുതെന്ന തീരുമാനം
ഏകപക്ഷീയമാണ്‌. സംസ്ഥാനത്ത്‌ മറ്റൊരു ജില്ലയിലും ഇത്തരമെരു നിലപാടില്ല.
സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരവുമില്ല - റൗഫ്‌ പറഞ്ഞു.


എം.എസ്‌.എഫിന്റെ പ്രതിനിധി എന്ന നിലയിലാണ്‌ എ.പി വിഭാഗത്തിന്റെ
പരിപാടികളില്‍ സംബന്ധിച്ചത്‌. അതിനാല്‍ എസ്‌.കെ.എസ്‌.എസ്‌.എഫില്‍ നിന്നു
പുറത്താക്കുന്നതില്‍ എന്ത്‌ ഔചിത്യമാണുള്ളത്‌? റൗഫ്‌ ചോദിച്ചു. ജില്ലയില്‍
മാത്രം തുടരുന്ന ഈ നിലപാട്‌ ഒരു വര്‍ഷം മുന്‍പ്‌ ജില്ലാ മുസ്ലീംലീഗ്‌
കമ്മിറ്റിയില്‍ വരെ ചര്‍ച്ച ചെയ്‌തിരുന്നതായി അദ്ദേഹം
കൂട്ടിച്ചേര്‍ത്തു

നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം (എസ്‌ എസ്‌ എഫ്‌)

മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍ വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌.

വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌ നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം മനുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക വിപ്ലവം സിന്ദാബാദ്‌' എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം കൈമാറി.


ധാര്‍മികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള അഭിവാഞ്‌ഞ്ച കൂടി അതിന്റെ മര്‍മ്മമാണ്‌. അങ്ങനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ സായാഹ്‌നങ്ങളില്‍ ഒത്തുകൂടി സമൂഹത്തെ ശരിയായ ദിശയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതിനെ കുറിച്ചവര്‍ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ സ്ഥിതിയോര്‍ത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞു. പുതുകാലത്തിന്റെ ജിഹാദാണ്‌ നേര്‍വഴിക്കാനായിട്ടുള്ള ഈ ദൗത്യമെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്ന ചിന്തകള്‍ ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസില്‍ എ കെ ഇസ്‌മായില്‍ വഫ എന്ന വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകള്‍ക്ക്‌ സംഘടിത ശക്തി പകര്‍ന്നു. 1973 ഏപ്രില്‍ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ നിലവില്‍ വന്നു.


മതവിജ്ഞാനീയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി കഴിയുന്ന മതവിദ്യാര്‍ത്ഥികള്‍ ദര്‍സുകളിലും അത്യാവശ്യ ആചാരാനുഷ്‌ഠാനങ്ങള്‍ സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളില്‍ ഭ്രമിച്ച്‌ ജീവിക്കുന്ന ഭൗതിക വിദ്യാര്‍ത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികളെ കയ്യാലെടുക്കാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും മതവിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ആര്‍ക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകല്‍ച്ചയെക്കുറഇച്ച്‌ ആഴത്തില്‍ അപഗ്രഥിച്ച സുന്നി വിദ്യാര്‍ത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ മതചിന്തകള്‍ ഭൗതിക തലത്തിലേക്ക്‌ പടര്‍ന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മതവിദ്യാര്‍ത്ഥികള്‍ ഗുരുകുലങ്ങളില്‍ നിന്ന്‌ ഇറങ്ങി വന്നു. അവര്‍ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ക്കൊപ്പം സായാഹ്‌നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങള്‍ വളരെ വേഗത്തിലായിരുന്നു. ഭൗതിക മേഖലയെ നന്നായി അഭിമുഖീകരിക്കാനുള്ള തിരക്കിട്ട സന്നാഹങ്ങള്‍ മതരംഗത്തുണ്ടായി. മതരംഗത്തേക്ക്‌ കൗലത്തിന്റെ നന്മയും പുരോഗതിയും കൈമാറാനുള്ള ത്വരയും മതരംഗത്തു നിന്ന്‌ അകം വെടിപ്പിക്കാനുതകുന്ന ആശയങ്ങള്‍ സ്വീകരിക്കാനുള്ള മനോവിശാലതയും ഭൗതിക വിദ്യാര്‍ത്ഥികളില്‍ തളിര്‍ത്തു വളര്‍ന്നു. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനരംഗത്ത്‌ ഏറ്റവും വലിയ മുതല്‍കൂട്ടായ പ്രവര്‍ത്തനമായിരുന്നു അത്‌. അതിനന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കാന്‍ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.


ഇന്ന്‌ വൈവിധ്യപൂര്‍ണമായ വിപ്ലവ പ്രവര്‍ത്തനങ്ങളുമായി, വിജയത്തിന്റെ, പ്രയത്‌നത്തിന്റെ ത്യാഗത്തിന്റെ നൂറുകൂട്ടം അനുഭവങ്ങളുമായി പ്രസ്ഥാനം മതഭൗതിക ഭേദമന്യേ കേരളത്തില്‍ വേരൂന്നി നില്‍ക്കുകയും വളര്‍ന്നു പന്തലിക്കുകയും മറ്റുള്ളവര്‍ക്ക്‌ തണലും ഫലും നല്‍കുകയും ചെയ്യുന്നു.

വിവാഹപൂര്‍വബന്ധം കോടതിയിലൂടെ ചോദ്യം ചെയ്യും: കാന്തപുരം


കോഴിക്കോട്: വിവാഹ പൂര്‍വബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയില്‍ വ്യക്തത വേണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. വിവാഹ പൂര്‍വ ബന്ധങ്ങളെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാതാരം ഖുശ്ബു നടത്തിയ പ്രസ്താവനയ്ക്ക് അനുകൂലമായി ഈയിടെയുണ്ടായ സുപ്രിംകോടതി വിധിയോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്യപുരുഷനും സ്ത്രീയും ഒന്നിച്ചു താമസിച്ചാല്‍ കുറ്റകരമല്ലാതാവുന്നത് ഏതു സാഹചര്യത്തിലാണ് എന്ന് കോടതി വ്യക്തമാക്കണം. ഇത്തരം സ്ത്രീ പുരുഷ ബന്ധങ്ങള്‍ മതത്തിനും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഹാനികരമാണ്. ഈ രീതിയിലുള്ള കോടതിവിധികള്‍ മുസ്ലിം ശരീഅത്തിന് എതിരായതിനാല്‍ ഈ വിധിയെ കോടതിയിലൂടെത്തന്നെ ചോദ്യം ചെയ്യുമെന്നും എസ്.വൈ.എസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

തൊടുപുഴയിലെ ചോദ്യപേപ്പര്‍ വിവാദത്തിനു പിന്നില്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാവാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ സംഭവത്തിനു പിന്നില്‍ ഒരു വ്യക്തി മാത്രമല്ലെന്ന് സംസ്ഥാന സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്െടന്നും രാഷ്ട്രീയ സംഘട്ടനം വര്‍ധിച്ചുവരുന്ന കേരളത്തില്‍ മതസംഘട്ടനങ്ങള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും കാന്തപുരം പറഞ്ഞു. രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും രാജ്യസ്നേഹികള്‍ പോവാന്‍ പാടില്ല. മുസ്ലിംകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ചെന്നെത്താതിരിക്കാന്‍ തങ്ങളുടെ സംഘടന ജാഗ്രത പാലിക്കുന്നുണ്ട്. മദ്യകോള വിപണിയിലിറക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിനുള്ളില്‍ നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

100 മഹല്ലുകള്‍ മദ്യവിമുക്തമാക്കും: സയ്യിദ്ഇബ്‌റാഹീം ഖലീല്‍ ബുഖാരി

തൃശൂര്‍: ഒരു വര്‍ഷത്തിനകം നൂറ് മഹല്ലുകള്‍ മദ്യവിമുക്ത മഹല്ലുകളായി പ്രഖ്യാപിക്കുമെന്ന്തൃശൂര്‍ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരുകാലത്ത് ഹരിയാനയും പഞ്ചാബുമാണ് മദ്യ വിപണിയില്‍ മുന്‍പന്തിയിലായിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളമാണ് മുന്‍പന്തിയില്‍. മദ്യമാണ് മനുഷ്യനെ എല്ലാ തിന്‍മകളിലേക്കും നയിക്കുന്നത്. നമ്മുടെ സംസ്ഥാന സര്‍ക്കരിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ബീവറേജ് കോര്‍പറേഷനില്‍ നിന്നാണ് ലഭിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഈ മദ്യപാനത്തിനെതിരെ തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദ്യഘട്ടത്തില്‍ 100 മദ്യ വിമുക്ത മഹല്ലുകള്‍ സൃഷ്ടിക്കാനാണ് തയ്യാറെടുക്കുന്നത്. വ്യക്തിഗത ബോധവത്കരണം, കുടുബ സദസ്സുകള്‍, കൊളാഷ് പ്രദര്‍ശനം, സ്പിരിച്വല്‍ മീറ്റുകള്‍തുടങ്ങിയവയാണ് ലക്ഷ്യനിര്‍വഹണ മാര്‍ഗങ്ങളായി സ്വീകരിക്കും. സാംസ്‌കാരിക നായകരുടെ കൂട്ടായ്മകളൊരുക്കിയും സിമ്പോസിയങ്ങള്‍, ലഹരി വിരുദ്ധ പ്രകടനങ്ങള്‍ എന്നിവ ഒരുക്കി നിയമ വിധേയ ചേര്‍ത്തുനില്‍പ്പിലൂടെ ലഹരി വില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തികുമെന്നും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സംയുക്ത മഹല്ല് ജമാഅത്തിന്റേയും ജില്ലാ മഹല്ല് അസോസിയേഷന്റേയും കീഴില്‍ 500 അംഗ സന്നദ്ധ സംഘത്തെ ലഹരി വിരുദ്ധ സ്‌ക്വാഡായി പരിശീലിപ്പിച്ചെടുക്കുമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകേണ്ടിയിരുന്ന കുടുംബം ഇന്ന്് മന:സമാധാനമോ പരസ്പര വിശ്വാസമോ ഇല്ലാത്ത ഒരു വലിയ പ്രശ്‌ന ബാധിത മേഖലയായി രൂപപ്പെട്ടു വരികായാണ്. ആയുസിന്റെ വലിയൊരു ഭാഗം കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലുമായി ചിലവഴിച്ച് ഒടുവില്‍ ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ ശരണം പ്രാപിക്കുന്നവര്‍ ഇന്ന് സമൂഹത്തില്‍ ധാരാളമാണ്. അതിനാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശ സ്വത്തു വിഭജനം തുടങ്ങിയ പലകാര്യങ്ങളിലും ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സംയുക്ത മഹല്ല് 'മസ്‌ലഹത്ത് കൗണ്‍സില്‍' രൂപവത്കരിക്കുമെന്നും ഖലീല്‍ തങ്ങള്‍ വ്യക്തമാക്കി. ഭിന്നതകള്‍ സങ്കീര്‍ണമാകാതിരിക്കാന്‍ നിയമ വിധേയമായി ഇടപെടുന്ന കൗണ്‍സില്‍ നിയമ പാലര്‍ക്കും കോടതികള്‍ക്കും ആശ്വാസമായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സംയുക്തമഹല്ല് ജമാഅത്ത് പ്രസി. താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്‍ പ്രസി. അബ്ദുഹാജി, ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ജന. സെക്ര. അഡ്വ. പി യു അലി, എസ് വൈ എസ് ജില്ലാ പ്രസി. പി കെ ബാവ ദാരിമി, പബ്‌ളിക് റിലേഷന്‍ സെക്ര. അഷറഫ് ഒളരി എന്നിവരും പങ്കെടുത്തു.