Wednesday, April 28, 2010

എസ് എസ് എഫിന് ഇന്ന് മുപ്പെതെട്ടാം പിറന്നാള്‍ ഏവര്‍ക്കും ധാര്‍മിക വിപ്ലവ ആശംസകള്‍

മുന്നര പതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍
ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍
വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം
ഉരുത്തിരിയുന്നത്‌.
വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌
നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ
സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം
മനുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ
അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി
പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക
വിപ്ലവം സിന്ദാബാദ്‌' എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം
കൈമാറി.
ധാര്‍മികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള
വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള
അഭിവാഞ്‌ഞ്ച കൂടി അതിന്റെ മര്‍മ്മമാണ്‌. അങ്ങനെ ഒരു കൂട്ടം
വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ സായാഹ്‌നങ്ങളില്‍
ഒത്തുകൂടി സമൂഹത്തെ ശരിയായ ദിശയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും
നയിക്കുന്നതിനെ കുറിച്ചവര്‍ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ
സ്ഥിതിയോര്‍ത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞു.
പുതുകാലത്തിന്റെ ജിഹാദാണ്‌ നേര്‍വഴിക്കാനായിട്ടുള്ള ഈ ദൗത്യമെന്ന്‌ അവര്‍
തിരിച്ചറിഞ്ഞു. പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്ന ചിന്തകള്‍
ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസില്‍ എ കെ ഇസ്‌മായില്‍ വഫ എന്ന
വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകള്‍ക്ക്‌ സംഘടിത ശക്തി
പകര്‍ന്നു. 1973
ഏപ്രില്‍ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌
ഫെഡറേഷന്‍ നിലവില്‍ വന്നു.

മതവിജ്ഞാനീയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി
കഴിയുന്ന മതവിദ്യാര്‍ത്ഥികള്‍ ദര്‍സുകളിലും അത്യാവശ്യ ആചാരാനുഷ്‌ഠാനങ്ങള്‍
സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളില്‍ ഭ്രമിച്ച്‌
ജീവിക്കുന്ന ഭൗതിക വിദ്യാര്‍ത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ
രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികളെ
കയ്യാലെടുക്കാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും മതവിദ്യാര്‍ത്ഥികളെ
സ്വാധീനിക്കാന്‍ ആര്‍ക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും
അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്‌ലാമിക
നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകല്‍ച്ചയെക്കുറഇച്ച്‌
ആഴത്തില്‍ അപഗ്രഥിച്ച സുന്നി വിദ്യാര്‍ത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ
മതചിന്തകള്‍ ഭൗതിക തലത്തിലേക്ക്‌ പടര്‍ന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ
അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മതവിദ്യാര്‍ത്ഥികള്‍
ഗുരുകുലങ്ങളില്‍ നിന്ന്‌ ഇറങ്ങി വന്നു. അവര്‍ അഭ്യസ്‌തവിദ്യരായ
ചെറുപ്പക്കാര്‍ക്കൊപ്പം സായാഹ്‌നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങള്‍
വളരെ വേഗത്തിലായിരുന്നു.

ആദര്‍ശ സംരക്ഷണത്തിന്‌ രംഗത്തിറങ്ങണം: നൂറുല്‍ ഉലമാ

കാസര്‍കോട്‌: ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ എസ്‌ വൈ എസ്‌ നടത്തുന്ന ആദര്‍ശ

സമ്മേളനങ്ങള്‍ക്ക്‌ ചെമനാട്‌, കുമ്പള പഞ്ചായത്ത്‌ സമ്മേനങ്ങളോടെ ആവേശകരമായ
തുടക്കം. കളനാട്ട്‌ നടന്ന ചെമനാട്‌ പഞ്ചായത്ത്‌ ആദര്‍ശ സമ്മേളനത്തില്‍
നൂറുല്‍ ഉലമാ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജില്ലാതല ഉദ്‌ഘാടനം
നിര്‍വ്വഹിച്ചു. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന
ബിദഈ ആശയക്കാര്‍ വിശുദ്ധ മതത്തെ വികലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ആദര്‍ശ
സംരക്ഷണത്തിന്‌ രംഗത്തിറങ്ങേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണെന്ന്‌
മൗലാനാ എം എ പ്രവര്‍ത്തകരെ ഉണര്‍ത്തി. എസ്‌ വൈ എസ്‌ ഏറ്റെടുത്തിരിക്കുന്ന ഈ
ആദര്‍ശ പോരാട്ടത്തിന്‌ എല്ലാവരുടെയും പിന്തുണയുണ്ടാവണം. അബ്‌ദുല്‍ ഹമീദ്‌
മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. രാവിലെ മുതല്‍ നടന്ന ആദര്‍ശ പഠന
ക്ലാസ്സുകള്‍ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ
എസ്‌ വൈ എസ്‌ സെക്രട്ടറി മുനീര്‍ ബാഖവി, അയ്യൂബ്‌ ഖാന്‍ സഅദി, പള്ളങ്കോട്‌
അബ്‌ദുല്‍ ഖാദിര്‍ മദനി, ശാഫി സഖാഫി ഏണിയാടി നേതൃത്വം നല്‍കി. കണ്ണമ്പള്ളി
ശാഫി, ഹമീദ്‌ മുസ്‌ലിയാര്‍, മൗക്കോട്‌ അബ്‌ദുല്ല തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.

212 Znhkw
sImWvSv JpÀB³ a\:]mTam¡nb 12
hbÊpImc³
hnkvabamIp¶p


ae¸pdw: 212 Znhkw sImWvSv hnip² JpÀB³ a\:]mTam¡nb
aAvZn³ Xlv^ofp JpÀB³ tImtfPv hnZymÀ°n 12
hbÊpImc³ apl½Zv \kow {it²b\mIp¶p. Ignª
PqssebnemWv \kow ]T\amcw`n¨Xv. km[mcW KXnbnÂ
icmicn 750 {]hÀ¯n Znhk§sf¦nepw thWvSnS¯v shdpw
212 Znhk§sfs¡mWvSv hnip² JqÀB³ 30 `mK§fpw `wKnbmbn
]mcmbWw sN¿m\mhp¶pWvS.v aq¶p hÀj¯ \nc´c
tIm¨nwKneqsSbmWv icmicn hnZymÀ°nIÄ JpÀB³
a\:]mTam¡p¶Xv. CtXmsSm¸w aäp ]T\§fpWvSmhnÃ. F¶mÂ
kvIqÄ hnZy`ymkhpw tNÀ¯pÅ ]T\coXnbmWv aAvZn³
JpÀB³ tImtfÖnteXv. aAvZn³ lbÀ sk¡WvSdnbnse
Ggmw Xcw hnZymÀ°nIqSnbmWv apl½Zv \kow.


Znhkw Hcp t]Pv F¶coXnbnemWv tImtfPnse Ip«nIÄ
a\:]mTam¡p¶Xv. F¶m \kow {]tXrIw
XmÂ]cysaSp¯v IqSpX `mK§Ä ]Tn¡pIbmbncp¶psh¶v
Xlv^ofp JpÀB³ tImtfÖv {]n³kn¸Â k¿nZv
CkvamCuep _pJmcn ]dªp.

FS¡c
kztZinbmb \kow kp¶n bphP\ kwLw PnÃm D]m[y£\pw
{KÙImc\pw ]WvVnX\pamb Aehn¡p«n ss^knbpsS aI\mWv.
25\v (RmbÀ) sshIo«v GgpaWn¡v kzem¯v \KÀ {Kmâv
akvPnZn \S¡p¶ NS§n \koan\v {]tXyI BZcw \ÂIpw.
k¿nZv C{_mloap Jeoep _pJmcn, k¿nZv
CkvamCuep _pJmcn, Iqä¼md A_vZpÀdlvam³
Zmcnan, Aehn kJm^n sImf¯qÀ, kn. sI apl½Zv _mJhn
XpS§nbhÀ kw_Ôn¡pw

ദുബൈ സുന്നി മര്‍കസ്ആസ്ഥാന മന്ദിരം ഉല്‍ഘാനം ചെയ്‌തു

ദുബൈ: പ്രവാസി സമൂഹത്തില്‍ ബഹുമുഖ സേവനങ്ങളുമായി
പ്രവര്‍ത്തിച്ചു വരുന്ന ദുബൈ സുന്നി മര്‍കസിന്റെ പുതിയ ആസ്ഥാനം ഇന്ന് ദുബൈ
ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍
ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം
നിര്‍വഹിച്ചു . അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, ദുബൈ
റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സറൂനി,
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി
അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്കു പുറമേ വിവിധ ഗവണ്‍മെന്റ് വകുപ്പു
പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു .
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴിനു നടക്കുന്ന പൊതു സമ്മേളനം എസ് വൈ
എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം ഉല്‍ഘാനം
ചെയ്‌തു . കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി .
ബശീര്‍ ഫൈസി വെണ്ണക്കോട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. എ പി
അബ്ദുല്‍ ഹഖീം അസ്ഹരി സംസാരിച്ചു.
ദേര അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ അബുഹൈല്‍ പോസ്റ്റോഫീസിനു സമീപമാണ്
വിപുലമായ സൗകര്യങ്ങളോടെ മര്‍കസിന്റെ പുതിയ ആസ്ഥാനം പ്രവര്‍ത്തന
സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കായി ലീഗല്‍ ഗൈഡന്‍സ്, തൊഴില്‍
മാര്‍ഗനിര്‍ദേശങ്ങള്‍, ലൈബ്രറി, ഖുര്‍ആന്‍ പഠനം, മദ്‌റസ, സാങ്കേതിക
പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങള്‍ പുതിയ ആസ്ഥാനത്ത്
സജ്ജീകരിക്കുമെന്ന് പ്രസിഡന്റ് എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ
അറിയിച്ചു.
ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വര്‍ഷമായി
പ്രവര്‍ത്തിച്ചു വരുന്ന മര്‍കസിന്റെ ആഭിമുഖ്യത്തില്‍ മതവിജ്ഞാനം, തുടര്‍
വിദ്യാഭ്യാസം, വെല്‍ഫെയര്‍, ആതുര സേവനം തുടങ്ങിയ സേവനങ്ങളാണ് നടന്നു
വരുന്നത്. പ്രവാസികള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനും മര്‍കസ്
സൗകര്യമൊരുക്കുന്നു. ഔഖാഫ്, റെഡ് ക്രസന്റ്, ദുബൈ മുനിസിപ്പാലിറ്റി തുടങ്ങിയ
ഗവണ്‍മെന്റ് വകുപ്പുകളുമായി സഹകരിച്ച് ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളും
നടത്തി വരുന്നു.

kp¶n sFIyw Btcbpw t{Zmln¡m\Ã: Im´]pcw

Xfn¸d¼v: kp¶nIfpsS sFIyw aäpÅhsc t{Zmln¡m\söpw hnizmk]cambn ]ng¨p t]mbhsc k·mÀK¯nte¡p sImWvSphcp¶Xn\pw `mhn Xeapdsb ap³KmanIfpsS amÀK¯nte¡v Dd¸n¨p \nÀ¯p¶Xn\v thWvSnbmsW¶p AJnte´ym kp¶n PwC¿¯p Deam P\d sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ ]dªp. Xfn¸d¼n AÂaJÀ Ccp]Xmw hmÀjnI kam]\ kt½f\¯n apJy {]`mjWw \S¯pIbmbncp¶p At±lw.

kp¶nIfpsS \bw `n¶n¸Ã, kp¶nIfpsS `mK¯p \n¶v A¯csamcp \ne]mSv DWvSmbn«nÃ. F¶pw Htc \bamWv kp¶nIfptSXv. ]qÀhnIÀ \bn¨ ]mXbneqsS kaqls¯ \bn¡pIbmWv ZuXyw. `oIcXtbbpw Xo{hhmZ¯ns\bpw kp¶nIÄ F¶pw FXnÀ¯pt]m¶n«pWvSv. kam[m\¯neqsSbmWv Ckvvemw hfÀ¶Xv. F¡mehpw Ckvvemansâ ]mX CXp Xs¶bmbncn¡pw. {]tIm]\§fpw {]tem`\§fpw Hcp {]Øm\¯nsâ hfÀ¨bv¡pw KpWIcasöpw Im´]pcw ]dªp. hnhml]qÀh _Ôw IpäIcasöp ]dbp¶ hm¡pIfn kaqlw IpSp§cpsX¶pw Im´]pcw ]dªp.
aZy]m\hpw ab¡p acp¶p]tbmKhpw hÀ[n¨p hcp¶ C¡me¯v C¯cw kmaqlnI Xn·IÄs¡Xnsc t]mcmSm³ FÃmhcpw Häs¡«mbn {]bXvv\n¡Wsa¶pw Im´]pcw ]dªp. kam]\ kt½f\w kbnZv apl½Zv imlnZv Aenanbm³ _dIm¯n dnkvhn DZvLmS\w sNbvXp. A_vvZpdlnam³ AÂ _pJmcn A[y£X hln¨p. Nn¯mcn sI.]n lwk apkvenbmÀ k\ZvvZm\ {]kwKw \S¯n.

മദ്യക്കോളക്കെതിരെ എസ് വൈ എസ് പ്രക്ഷോഭറാലിയില്‍ പ്രതിഷേധമിരമ്പി






കാസര്‍കോട്: വീര്യം കുറഞ്ഞ മദ്യം കോളരൂപത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ നടക്കുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് എസ് വൈ എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന് നടപടി തുടങ്ങണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു. ടൂറിസത്തിന്റെയും സാമ്പത്തിക ലാഭത്തിന്റെയും മറവില്‍ ജനങ്ങളെ മുഴുവന്‍ മദ്യപന്മാരാക്കി മാറ്റാനുള്ള നയം ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. കൊച്ചുകുട്ടികള്‍ക്കുപോലും മദ്യം മോന്താന്‍ അവസരമൊരുക്കുന്ന സര്‍ക്കാറിന്റെ മദ്യനയം തിരുത്തണമെന്ന് റാലി ആവശ്യപ്പെട്ടു. നഗരംചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ച എസ് വൈ എസ് പ്രക്ഷോഭ റാലിക്ക് ജില്ലാ എസ് വൈ എസ് നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ചിത്താരി അബ്ദുല്ല ഹാജി, ബി കെ അബ്ദുല്ല ഹാജി, ഇബ്‌റാഹിം ഫൈസി ദേലംപാടി, എ ബി അബ്ദുല്ല മാസ്റ്റര്‍, ഹമീദ് പരപ്പ, മുഹമ്മദ് സഖാഫി പാത്തൂര്‍, മുനീര്‍ ബാഖവി തുരുത്തി, ശംസുദ്ദീന്‍ പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമാപന പൊതുസമ്മേളനം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഹമീദ് പരപ്പ, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും മുനീര്‍ ബാഖവി തുരുത്തി നന്ദിയും പറഞ്ഞു. മദ്യക്കോളക്ക് അനുമതി നല്‍കാതിരിക്കുക. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുക, മദ്യനിരോധനം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക, മദ്യവിരുദ്ധ ബോധവത്കരണം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുതന്നെ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് എക്‌സൈസ് വകുപ്പിനും അയച്ചുകൊടുത്തു. കുടുംബകലഹങ്ങളില്‍ 94 ശതമാനവും ബലാത്സംഗക്കേസുകളില്‍ 69 ശതമാനവും കൊലപാതകങ്ങളില്‍ 84 ശതമാനവും വാഹനാപകടങ്ങളില്‍ ബഹുഭൂരിഭാഗവും മദ്യം മൂലമാണെന്ന് സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു

എസ്.എസ്.എഫ് ചരിത്രമെഴുതി ഉണര്‍ത്തു ജാഥക്ക് കാസര്‍കോട്ട് പ്രോജ്ജ്വല സമാപനം







മഞ്ചേശ്വരം: സംഘബലത്തിന്റെ പ്രൗഢിയും ആദര്‍ശത്തിന്റെ അജയ്യ വിളംബരവുമായി എസ്.എസ്.എഫ് ഉണര്‍ത്തു ജാഥക്ക് മഞ്ചേശ്വരത്തിന്റെ ചരിത്ര മണ്ണില്‍ പ്രോജ്ജ്വല സമാപം. ഉണര്‍ത്തു ജാഥയിലെ 100 അല്‍ ഇസ്വാബ പടനായകര്‍ക്കൊപ്പം കാസര്‍കോട്ടെ സുന്നി വിദ്യാര്‍ത്ഥി മുന്നണി അടിവെച്ച് നീങ്ങിയപ്പോള്‍ സപ്ത ഭാഷകളുടെ സംഗമ ഭൂമിക്ക് ധന്യ മുഹൂര്‍ത്തം. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് നായകത്വം നല്‍കിയ എസ്.എസ്.എഫിന്റെ ചരിത്രത്താളുകളില്‍ എന്നും ഉയര്‍ന്നു നില്‍ക്കും. കഴിഞ്ഞ ഒന്ന മുതല്‍ 15 വരെ നടത്തിയ ഉണര്‍ത്തു ജാഥ. അവധി ദിവസത്തിനന്റെ ആലസ്യം പോലും മറന്ന് നഗര ഗ്രാമ വീഥികളൊന്നായി എസ്.എസ്.എഫിന്റെ ഉണ്‍ത്തു ജാഥക്ക് വരവേല്‍പ്പ് നല്‍കുന്നതാണ് കണ്ടത്. എസ്.എസ്.എഫിന്റെ ഉണര്‍ത്തു ജാഥയുടെ സ്വീകരണം നടക്കരുതെന്ന ലക്ഷ്യത്തോടെ പ്രധാന ടൗണുകളിലെല്ലാം പോലീസ് പെര്‍മിഷന്‍ വാങ്ങിയ വിഘടിത സംഘടനക്ക് ആദര്‍ശ വീര്യവുമായി ആര്‍ത്തലച്ചു വന്ന എസ്.എസ്.എഫിന്റെ സുന്നി പടയണിക്ക് മുമ്പില്‍ സമാന്തര പരിപാടികള്‍ ഉപേക്ഷിച്ച് ഉള്‍വലിയേണ്ടി വന്ന ദയനീയതക്കും ജില്ല സാക്ഷിയായി. ഉപ്പള കൈക്കമ്പയില്‍ നിന്നും ആയിരങ്ങള്‍ അണി നിരന്ന പ്രകടനത്തോടെയാണ് വ്യാഴാഴ്ച വൈകിട്ട് ഉണര്‍ത്തു ജാഥയുടെ സമാപന പരിപാടികള്‍ തുടങ്ങിയത്. ഉപ്പളയെ അക്ഷരാര്‍ത്ഥത്തില്‍ തൂവെള്ളയണയിച്ച് അടിവെച്ച് നീങ്ങിയ പ്രകടനം വീക്ഷിക്കാന്‍ റോഡിനിരുവശവും തിങ്ങിക്കൂടിയത് വന്‍ജന സഞ്ചയം. മഗ്‌രിബിന് മുമ്പും ശേഷവും ഹൊസങ്കടി ടൗണില്‍ പ്രകടനം നടന്നു. സമാപന മഹാ സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദു റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം. സ്വാദിഖ് സഖാഫി, സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദ് ഫാറൂഖ് നഈമി, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പ്രസംഗിച്ചു. സി.ഡി പ്രകാശനം ഹമീദ് ഈശ്വര മഗലത്തിന് നല്‍കി സി. അബ്ദുല്ല മുസ്‌ലിയാ3ര്‍ നിര്‍വ്വഹിച്ചു. പുസതകം സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മുഹമ്മദ് സഖാഫി റാസല്‍ ഖൈമക്ക് നല്‍കി പ്രകാശനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി സ്വാതം പറഞ്ഞു. രാവിലെ നീലേശ്വരത്ത് നടന്ന പ്രപഥമ സ്വീകരണ പരിപാടി എസ്‌വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും കാസര്‍കോട് അണങ്കൂറില്‍ നടന്ന രണ്ടാമത് സ്വീകരണം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയും ഉദ്ഞാടനം ചെയ്തു. സംശഥാന ആസ്ഥാന കാര്യാലയത്തിനുള്ള ലവോത്ഥാന നിധി നേതാക്കള്‍ ഏറ്റ് വാങ്ങി.

Tuesday, April 13, 2010

എസ്.എസ്.എഫ് ഉണര്‍ത്തു ജാഥ 15ന് കാസര്‍കോട് സമാപിക്കും

കാസര്‍കോട്: വിദ്യാര്‍ത്ഥിത്വം; സാമൂഹിക വിചാരത്തിന്റെ സാക്ഷ്യം എന്ന പ്രമേയമുണര്‍ത്തി കേരള സ്റേറ്റ് സുന്നി സ്റുഡന്‍സ് ഫെഡറേഷന്‍(എസ്.എസ്.എഫ്) എപ്രില്‍ ഒന്നിന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ഉണര്‍ത്തു ജാഥ 15ന് കാസര്‍കോട് ഹൊസങ്കടിയില്‍ സമാപിക്കും. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന സൈബര്‍
കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്ക്കരണവും, കാമ്പസുകളില്‍ വ്യാപകമായ ഇന്റര്‍നെറ്റ്, മൊബൈല്‍ ദുരൂപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ തുറന്ന് കാട്ടിയും എസ്.എസ്.എഫ് നടത്തുന്ന ഉണര്‍ത്തു ജാഥ, സംസ്ഥാനത്തെ 13 ജില്ലകളിലെയും നീലഗിരിയിലേയും 43 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് വ്യാഴാഴ്ച്ച കാസര്‍കോട്ടെത്തുന്നത്.

ക്യാമ്പസുകളില്‍ പുസ്തകങ്ങള്‍ മരിക്കുകയും, തല്‍സ്ഥാനത്ത് മൊബൈലും ഇന്റര്‍നെറ്റും മാന്യതയുടെ സകല സീമകളും ലംഘിച്ച് കടന്നു വരുന്നു. ഒളിക്യാമറകള്‍ സഹോദരിമാരുടെ മാന്യത നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. 2005 ല്‍ തന്നെ കലാലയങ്ങളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും ദുരുപയോഗം വ്യാപകമാണ്. അരുതായ്മകള്‍ക്കെതിരെ ഉണരാനും വിദ്യാര്‍ത്ഥിത്വം മുന്നോട്ടുവരണമെന്ന
സന്ദേശവുമായാണ് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍.എം. സ്വാദിഖ് സഖാഫിയുടെ നേതൃത്വത്തില്‍ 100 അംഗം അല്‍ ഇസ്വാബ കര്‍മ സംഗത്തിന്റെ അകമ്പടിയോടെ തിരുവനന്തപുരത്ത് നിന്ന് ഉണര്‍ത്തുജാഥ തുടങ്ങിയത്. 14ന് വൈകിട്ട് കണ്ണൂര്‍ ജില്ലയില്‍ പര്യടണം പൂര്‍ത്തിയാക്കി രാത്രി ജില്ലാ അഥിര്‍ത്തിയിലെ തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ ജാഥാ അംഗങ്ങള്‍ ക്യാമ്പ് ചെയ്യും. 15ന് രാവിലെ 10 മണിക്ക് കാലിക്കടവ് ജംഗ്ഷനില്‍ ജില്ലാ ഡിവിഷന്‍ നേതാക്കള്‍ ജാഥയെ വരവേല്‍ക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രഥമ
സ്വീകരണ കേന്ദ്രമായ നീലേശ്വരത്തേക്ക് ആനയിക്കും. നീലേശ്വരം മാര്‍ക്കറ്റില്‍ 11 മണിക്ക് നടക്കുന്ന സമ്മേളനം എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ടിന്റെ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. എസ.എസ്.എഫ് ജില്ലാ ഉപദ്ധ്യക്ഷന്‍ അഷ്റഫ് അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എഫ് സംസ്ഥാന
ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ത്വയിബുല്‍ ബുഖാരി മാട്ടൂല്‍ പ്രാര്‍ത്ഥന നടത്തും. വൈകിട്ട് 4.30 ന് കുമ്പള ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ജാഥയെ ഡിവിഷന്‍ അല്‍ ഇസ്വാബ അംഗങ്ങള്‍ സ്വീകരിക്കും. ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനെ ചെയ്യും. എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മൂസ സഖാഫി കളത്തൂര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് എന്‍.എം. സാദിഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ മുഖ്യാതിഥി ആയിരിക്കും. സി. അബ്ദുല്ല മുസ്ലിയാര്‍, സുലൈമാന്‍ കരിവെല്ലൂര്, ലണ്ടന്‍ മുഹമ്മദ് ഹാജി, ലത്വീഫ് സഅദി ഉറൂമി വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടത്തും.

കോഴിക്കോട്ട് വിവിധോദ്ദ്യേശങ്ങളോടെ നിര്‍മിക്കുന്ന എസ്.എസ്.എഫ് സംസ്ഥാന ആസ്ഥാമ മന്ദിര നിര്‍മ്മാണത്തിലേക്ക് യൂണിറ്റുകള്‍ സമാഹരിച്ച നവോത്ഥാന നിധി സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കള്‍ക്ക് കൈമാറും. ഇസ്ളാമിക് പബ്ളിഷിംഗ് ബ്യൂറോയുടെ സഞ്ചരിക്കുന്ന പുസ്തക ശാലയും ജാഥയിലുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തത്. ജാഥാ
സ്വീകരണങ്ങള്‍ക്ക് മുന്നോടിയായി 15ന് രാവിലെ 9 മണിക്ക് നീലേശ്വരം ഹാപ്പി ടൂറിസ്റ് ഹോമിലും ഉച്ചയ്ക്ക് ഒരു മണിക്ക് വിദ്യാനഗര്‍ സഅദിയ്യ സെന്ററിലും വൈകിട്ട് മൂന്നിന് കൈകമ്പ പഞ്ചാമി ഹാളിലും വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ മദനി, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് സൈനി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്‍ റസാഖ് കോട്ടക്കുന്ന് എന്നിവര്‍
പങ്കെടുത്തു.

ജാമി അ: അശ് അരിയ്യ അഭയം നല്‍കി


കൊച്ചി: ആരാരുമില്ലാത്ത അഞ്ച് സഹോദരങ്ങള്‍ക്ക് അഭയം നല്‍കി ചേരാനല്ലൂര്‍ ജാമിഅ: അശ്അരിയ്യ മാതൃകയായി. മാതാവ് ഉപേക്ഷിച്ചുപോവുകയും പിതാവ് രോഗാവസ്ഥയിലാവുകയും ചെയ്തതാണ് കുട്ടികളുടെ ദുരവസ്ഥയ്ക്ക് കാരണമായത്. ആലപ്പുഴ സക്കരിയ ബസാര്‍ സ്വദേശി ഷാജഹാന്റെ മക്കളായ ഫാത്വിമാത്തുസുഹ്ര്ഗ്(11), അബ്ദുല്ല(10), യാസീന്‍ അബ്ദുല്ല(8), അജ്സമുദ്ദീന്‍ മൂബീന്‍ ഹഖ്(7), സഅദ് ബിന്‍ അബീവഖാസ്(5) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് സ്റേഷനില്‍ നിന്ന് അശ്അരിയ്യ ഏറ്റെടുത്തത്.

പ്രവാസ ജീവിതത്തിനിടയില്‍ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം മക്കളുടെ കാര്യങ്ങളില്‍ അതീവശ്രദ്ധ പതിപ്പിച്ച് ജീവിച്ചിരുന്ന ഷാജഹാന്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. അഞ്ചുപേരില്‍ മൂന്നുപേരെ അശ്അരിയ്യ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റേഷനില്‍ രോഗബാധിതനായി വീണ ഷാജഹാന് ചുറ്റുമിരുന്ന് കരയുന്ന കുട്ടികളെ കണ്ടണ്ട പോലീസുകാര്‍ ഷാജഹാനെ ആശുപത്രിയിലെത്തിച്ചു. പോലീസുകാരായ ബിജു, മുഹമ്മദ്കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് വനിതാ സ്റേഷനിലെത്തിച്ച കുട്ടികളോട് പഠിക്കുന്നത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ജാമിഅ അശ്അരിയ്യയി ലാണെന്ന് മറുപടി ലഭിച്ചു. പിന്നീട് ഫാത്വിമത്തുസുഹ്റ ഒഴികെയുള്ളവരെ വടുതലയിലുള്ള ക്രിസ്തീയ അനാഥാലയത്തിലേക്ക് മാറ്റി.

വിവരമറിഞ്ഞെത്തിയ അശ്അരിയ്യയുടെ നേതാക്കളായ എ.അഹ്മദുകുട്ടിഹാജി, വിഎച്ച് അലി ദാരിമി, അബ്ദുല്‍ജബാര്‍ സഖാഫി, എബി കുഞ്ഞുമുഹമ്മദ് ഹാജി, ഫഖ്റുദ്ദീന്‍ മിസ്ബാഹി എന്നിവര്‍ പോലീസ് അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അശ്അരിയ്യാ അധികൃതര്‍ക്ക് വിട്ടുനല്‍കിയത്. ഷാജഹാന്റെ ചികിത്സാച്ചെലവുകളും അഞ്ച് കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്ന് ജാമിഅ: അശ്അരിയ്യയുടെ
സാരഥികള്‍ അറിയിച്ചു.

Monday, April 12, 2010

അധാര്‍മ്മികക്കെതിരെയുള്ള എസ്എസ്എഫ് പോരാട്ടംമാതൃകാപരം: കെപിഎസ് പയ്യനേടം

മണ്ണാര്‍ക്കാട്: അധാര്‍മ്മികതക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള എസ്എസ്എഫിന്റെ പോരാട്ടം മാതൃകാപരമാണെന്ന് പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ കെപിഎസ് പയ്യനേടം പ്രസ്താവിച്ചു. എസ്എസ്എഫ് ഉണര്‍ത്ത് ജാഥക്ക് മണ്ണാര്‍ക്കാട് നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്നെത്തന്നെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ഇല്ലായ്മയാണ് ഇന്ന് സമൂഹത്തില്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. അതിനെതിരെ ആത്മീയമായ വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭാസം എന്നത് കേവലമായ അറിവല്ല. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് എന്തിനാണ് വിദ്യാഭ്യാസം എന്ന് മനസ്സിലാക്കണം. അനുഭവങ്ങളിലൂടെയാണ് അറിവ് ഉണ്ടാവുന്നത്. ഇന്‍ഫര്‍മേഷന്‍ ടെകനോളജിയിലൂടെ കേവലമായ അറിവ് മാത്രമേ ഉണ്ടാകുന്നുള്ളൂ. അനുഭവങ്ങള്‍ ഉണ്ടാകുന്നില്ല എന്നും കെ.പിഎസ് പയ്യനേടം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് എന്‍.എന്‍ സ്വാദിഖ് സഖാഫി സ്വീകരണത്തിന് നന്ദി പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പിസി അഷ്റഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍.പി ഹുസൈന്‍ ഇരിക്കൂര്‍ ഉദ്ഘാടാനം ചെയ്തു. അല്‍ഇസാബ സംഘത്തിന്റെ സംസ്ഥാന സമ്മേളന സിഡി പ്രകാശനം കെപിഎസ് പയ്യനേടം എസ്എംഎ ജില്ലാ ജോയന്റ് സെക്രട്ടറി ഹംസ കാവുണ്ടക്ക് നല്‍കി നിര്‍വ്വഹിച്ചു. ഉണര്‍ത്ത് ജാഥയുടെ ആല്‍ബം എംസി മുഹമ്മദലി സഖാഫിക്ക് നല്‍കിയും പ്രകാശനം ചെയ്തു.

മണ്ണാര്‍ക്കാട് ഉണര്‍ത്ത് ജാഥക്ക് പ്രൌഢോജ്ജ്വല സ്വീകരണം


മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥിത്വം സാമൂഹ്യവിചാരത്തിന്റെ സാക്ഷ്യം എന്ന മുദ്രാവാക്യമുയര്‍ത്തിയ എസ്എസ്എഫ് ഉണര്‍ത്ത് ജാഥക്ക് മണ്ണാര്‍ക്കാട് പൌരാവലി പ്രോഢോജ്ജ്വല സ്വീകരണം നല്‍കി . സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഉണര്‍ത്ത് ജാഥയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കാളിയായി.
നെല്ലിപ്പുഴയില്‍ നിന്നാരംഭിച്ച സ്വീകരണ റാലിയില്‍ നൂറ് കണക്കിന് എസ്എസ്എഫ് പ്രവര്‍ത്തകരും അല്‍ഇസാബ സംഘവും അണിനിരന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹ മന:സ്സാക്ഷിക്ക് ഉണര്‍ത്ത് പാട്ടായി മാറി റാലിയിലെ മുദ്രാവാക്യങ്ങള്‍. റാലിക്ക് ഡിവിഷന്‍ നേതാക്കളായ അന്‍വര്‍ പൊമ്പ്ര, അമാനുള്ള കിളിരാനി, ഷഫീഖ് അല്‍അഹ്സനി, അബ്ദുറഹീം സെയ്നി, നൌഷാദ് കൊടക്കാട്, ബഷീര്‍ മാസ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thursday, April 08, 2010

മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമായി നടപ്പാക്കണം: എസ്എസ്എഫ്

ആലപ്പുഴ: കലാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമായി നടപ്പാക്കണമെന്ന് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍എം സ്വാദിഖ് സഖാഫി, ജന:സെക്രട്ടറി ആര്‍.പി ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കലാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ നിരോധിച്ചത് 2005ലാണ്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

മൊബൈല്‍ ക്യാമറ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യത പകര്‍ത്തി ഇന്റര്‍നെറ്റ് വഴി കൈമാറുന്ന പ്രവണത കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഇത്തരം ക്രൂര കൃത്യങ്ങള്‍ മൂലം വിദ്യാര്‍ത്ഥികള്‍ മാനസികമായി തളരുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സ്ഥിതിവിശേഷം സര്‍ക്കാരും സമൂഹവും നിസ്സാരമായി കാണരുതെന്ന് സുന്നിവിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു. വ്യക്തിയുടെ സ്വകാര്യതകള്‍ക്കും രാഷ്ട്രത്തിന്റെ സുരക്ഷക്കും ഭീഷണി ഉയര്‍ത്തും വിധം വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്എസ്എഫ് സംഘടിപ്പിച്ചിട്ടുള്ള ഉണര്‍ത്തു ജാഥ എല്ലാ ജില്ലകളിലും പര്യടനം നടത്തി; 15ന് കാസര്‍കോട് സമാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഒന്നിന് തലസ്ഥാനത്ത് നിന്നാരംഭിച്ച ഉണര്‍ത്തു ജാഥയ്ക്ക് വന്‍ സ്വീകരണമാണ് പൊതു സമൂഹത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അബ്ദുല്‍ മജീദ്, ജില്ലാ പ്രസിഡന്റ് ശാഫി മള്ഹരി, ജില്ലാ ക്യാമ്പസ് സെക്രട്ടറി ഫൈസല്‍ യൂസുഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

മച്ചംമ്പാടി മഖാം ഉറുസില്‍ സംബന്ധിച്ച പന്സിതന്മാര്‍



സി.എം നഗര്‍ മച്ചംമ്പാടി യില്‍ പണി നടന്ന്‍ കൊണ്ടിരിക്കുന്ന സുന്നി മസ്ജിദ്





എ.പി.വിഭാഗം പരിപാടിയില്‍ പങ്കെടുത്ത എം.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറിയെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കൗണ്‍സിലില്‍ നിന്നും പുറത്താക്കി

കാസര്‍കോട്‌: എ.പി.വി.വിഭാഗം സുന്നികളുടെ
പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എം.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറിയെ
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കൗണ്‍സില്‍ നിന്നും പുറത്താക്കി. ഞായറാഴ്ച
ഉച്ച കഴിഞ്ഞ്‌ കാസര്‍കോട്‌ പുതിയ ബസ്റ്റാന്റ്‌ പരിസരത്തെ ഒരു കോണ്‍ഫറന്‍സ്‌
ഹാളില്‍ ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ്‌ നടപടിയെടുത്തത്‌. നടപടിക്കു
വിധേയനായ റൗഫ്‌ ബായിക്കര യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. 80അംഗ
കൗണ്‍സിലിലെ അറുപതില്‍പ്പരം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
ഒറ്റക്കെട്ടായാണ്‌ നടപിയെടുക്കാന്‍ തീരുമാനിച്ചതെന്നു പറയുന്നു.


എ.പി.വിഭാഗം സുന്നികള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന്‌
റൗഫിന്‌ നേരത്തെ തന്നെ സംഘടനാ നേതൃത്വം മുന്നറിയിപ്പു
നല്‍കിയിരുന്നുവത്രേ. എന്നാല്‍ റൗഫ്‌ ഇത്‌ അവഗണിക്കുകയായിരുന്നെന്നു
പറയുന്നു. ഇതേ തുടര്‍ന്ന്‌ ജില്ലാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം റൗഫിനോട്‌
വാക്കാല്‍ വിശദീകരണം ആരാഞ്ഞിരുന്നു. താന്‍ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ
പ്രതിനിധിയായല്ല എ.പി.വിഭാഗത്തിന്റെ പരിപാടികളില്‍ സംബന്ധിച്ചതെന്നും
എം.എസ്‌.എഫിന്റെ ഭാരവാഹിയെന്ന നിലയിലാണ്‌ പങ്കെടുത്തതെന്നുമായിരുന്നു
റൗഫിന്റെ വിശദീകരണമത്രേ. ഇതും വാക്കാലുള്ള മറുപടിയായിരുന്നു.


ഇതേ തുടര്‍ന്നാണ്‌ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ അടിയന്തിര കൗണ്‍സില്‍ യോഗം
ചേര്‍ന്ന്‌ റൗഫിനെതിരെ എന്തു നടപടിയെടുക്കണമെന്ന്‌ ചര്‍ച്ച ചെയ്‌തത്‌.
ജില്ലാ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ മറുവിഭാഗത്തിന്റെ പരിപാടിയില്‍
പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.
തുടര്‍ന്നാണ്‌ നടപടിയെടുക്കാന്‍ തീരുമാനിച്ചത്‌. റൗഫിനെതിരെ സംഘടനാ വിരുദ്ധ
പ്രവര്‍ത്തനം നടത്തിയതിനു അച്ചടക്ക നടപടിയെടുത്തിട്ടുള്ളതായി ജില്ലാ
സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

നടപടിക്കെതിരെ സംസ്ഥാന കൗണ്‍സിലിനു
പരാതി
നല്‍കും : റൗഫ്‌



കാസര്‍കോട്‌: എ.പി വിഭാഗം സുന്നികളുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ
പേരില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കൗണ്‍സിലില്‍ നിന്നും നീക്കം ചെയ്‌ത
നടപടിക്കെതിരെ സംസ്ഥാന കൗണ്‍സിലിനു പരാതി നല്‍കുമെന്ന്‌ റൗഫ്‌ ബായിക്കര
പ്രതികരിച്ചു. എതിര്‍വിഭാഗത്തിന്റെ രിപാടിയില്‍ പങ്കെടുക്കരുതെന്ന തീരുമാനം
ഏകപക്ഷീയമാണ്‌. സംസ്ഥാനത്ത്‌ മറ്റൊരു ജില്ലയിലും ഇത്തരമെരു നിലപാടില്ല.
സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരവുമില്ല - റൗഫ്‌ പറഞ്ഞു.


എം.എസ്‌.എഫിന്റെ പ്രതിനിധി എന്ന നിലയിലാണ്‌ എ.പി വിഭാഗത്തിന്റെ
പരിപാടികളില്‍ സംബന്ധിച്ചത്‌. അതിനാല്‍ എസ്‌.കെ.എസ്‌.എസ്‌.എഫില്‍ നിന്നു
പുറത്താക്കുന്നതില്‍ എന്ത്‌ ഔചിത്യമാണുള്ളത്‌? റൗഫ്‌ ചോദിച്ചു. ജില്ലയില്‍
മാത്രം തുടരുന്ന ഈ നിലപാട്‌ ഒരു വര്‍ഷം മുന്‍പ്‌ ജില്ലാ മുസ്ലീംലീഗ്‌
കമ്മിറ്റിയില്‍ വരെ ചര്‍ച്ച ചെയ്‌തിരുന്നതായി അദ്ദേഹം
കൂട്ടിച്ചേര്‍ത്തു

നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം (എസ്‌ എസ്‌ എഫ്‌)

മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍ വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌.

വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌ നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം മനുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക വിപ്ലവം സിന്ദാബാദ്‌' എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം കൈമാറി.


ധാര്‍മികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള അഭിവാഞ്‌ഞ്ച കൂടി അതിന്റെ മര്‍മ്മമാണ്‌. അങ്ങനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ സായാഹ്‌നങ്ങളില്‍ ഒത്തുകൂടി സമൂഹത്തെ ശരിയായ ദിശയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതിനെ കുറിച്ചവര്‍ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ സ്ഥിതിയോര്‍ത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞു. പുതുകാലത്തിന്റെ ജിഹാദാണ്‌ നേര്‍വഴിക്കാനായിട്ടുള്ള ഈ ദൗത്യമെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്ന ചിന്തകള്‍ ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസില്‍ എ കെ ഇസ്‌മായില്‍ വഫ എന്ന വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകള്‍ക്ക്‌ സംഘടിത ശക്തി പകര്‍ന്നു. 1973 ഏപ്രില്‍ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ നിലവില്‍ വന്നു.


മതവിജ്ഞാനീയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി കഴിയുന്ന മതവിദ്യാര്‍ത്ഥികള്‍ ദര്‍സുകളിലും അത്യാവശ്യ ആചാരാനുഷ്‌ഠാനങ്ങള്‍ സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളില്‍ ഭ്രമിച്ച്‌ ജീവിക്കുന്ന ഭൗതിക വിദ്യാര്‍ത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികളെ കയ്യാലെടുക്കാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും മതവിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ആര്‍ക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകല്‍ച്ചയെക്കുറഇച്ച്‌ ആഴത്തില്‍ അപഗ്രഥിച്ച സുന്നി വിദ്യാര്‍ത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ മതചിന്തകള്‍ ഭൗതിക തലത്തിലേക്ക്‌ പടര്‍ന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മതവിദ്യാര്‍ത്ഥികള്‍ ഗുരുകുലങ്ങളില്‍ നിന്ന്‌ ഇറങ്ങി വന്നു. അവര്‍ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ക്കൊപ്പം സായാഹ്‌നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങള്‍ വളരെ വേഗത്തിലായിരുന്നു. ഭൗതിക മേഖലയെ നന്നായി അഭിമുഖീകരിക്കാനുള്ള തിരക്കിട്ട സന്നാഹങ്ങള്‍ മതരംഗത്തുണ്ടായി. മതരംഗത്തേക്ക്‌ കൗലത്തിന്റെ നന്മയും പുരോഗതിയും കൈമാറാനുള്ള ത്വരയും മതരംഗത്തു നിന്ന്‌ അകം വെടിപ്പിക്കാനുതകുന്ന ആശയങ്ങള്‍ സ്വീകരിക്കാനുള്ള മനോവിശാലതയും ഭൗതിക വിദ്യാര്‍ത്ഥികളില്‍ തളിര്‍ത്തു വളര്‍ന്നു. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനരംഗത്ത്‌ ഏറ്റവും വലിയ മുതല്‍കൂട്ടായ പ്രവര്‍ത്തനമായിരുന്നു അത്‌. അതിനന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കാന്‍ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.


ഇന്ന്‌ വൈവിധ്യപൂര്‍ണമായ വിപ്ലവ പ്രവര്‍ത്തനങ്ങളുമായി, വിജയത്തിന്റെ, പ്രയത്‌നത്തിന്റെ ത്യാഗത്തിന്റെ നൂറുകൂട്ടം അനുഭവങ്ങളുമായി പ്രസ്ഥാനം മതഭൗതിക ഭേദമന്യേ കേരളത്തില്‍ വേരൂന്നി നില്‍ക്കുകയും വളര്‍ന്നു പന്തലിക്കുകയും മറ്റുള്ളവര്‍ക്ക്‌ തണലും ഫലും നല്‍കുകയും ചെയ്യുന്നു.

വിവാഹപൂര്‍വബന്ധം കോടതിയിലൂടെ ചോദ്യം ചെയ്യും: കാന്തപുരം


കോഴിക്കോട്: വിവാഹ പൂര്‍വബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയില്‍ വ്യക്തത വേണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. വിവാഹ പൂര്‍വ ബന്ധങ്ങളെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാതാരം ഖുശ്ബു നടത്തിയ പ്രസ്താവനയ്ക്ക് അനുകൂലമായി ഈയിടെയുണ്ടായ സുപ്രിംകോടതി വിധിയോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്യപുരുഷനും സ്ത്രീയും ഒന്നിച്ചു താമസിച്ചാല്‍ കുറ്റകരമല്ലാതാവുന്നത് ഏതു സാഹചര്യത്തിലാണ് എന്ന് കോടതി വ്യക്തമാക്കണം. ഇത്തരം സ്ത്രീ പുരുഷ ബന്ധങ്ങള്‍ മതത്തിനും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഹാനികരമാണ്. ഈ രീതിയിലുള്ള കോടതിവിധികള്‍ മുസ്ലിം ശരീഅത്തിന് എതിരായതിനാല്‍ ഈ വിധിയെ കോടതിയിലൂടെത്തന്നെ ചോദ്യം ചെയ്യുമെന്നും എസ്.വൈ.എസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

തൊടുപുഴയിലെ ചോദ്യപേപ്പര്‍ വിവാദത്തിനു പിന്നില്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാവാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ സംഭവത്തിനു പിന്നില്‍ ഒരു വ്യക്തി മാത്രമല്ലെന്ന് സംസ്ഥാന സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്െടന്നും രാഷ്ട്രീയ സംഘട്ടനം വര്‍ധിച്ചുവരുന്ന കേരളത്തില്‍ മതസംഘട്ടനങ്ങള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും കാന്തപുരം പറഞ്ഞു. രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും രാജ്യസ്നേഹികള്‍ പോവാന്‍ പാടില്ല. മുസ്ലിംകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ചെന്നെത്താതിരിക്കാന്‍ തങ്ങളുടെ സംഘടന ജാഗ്രത പാലിക്കുന്നുണ്ട്. മദ്യകോള വിപണിയിലിറക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിനുള്ളില്‍ നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

100 മഹല്ലുകള്‍ മദ്യവിമുക്തമാക്കും: സയ്യിദ്ഇബ്‌റാഹീം ഖലീല്‍ ബുഖാരി

തൃശൂര്‍: ഒരു വര്‍ഷത്തിനകം നൂറ് മഹല്ലുകള്‍ മദ്യവിമുക്ത മഹല്ലുകളായി പ്രഖ്യാപിക്കുമെന്ന്തൃശൂര്‍ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരുകാലത്ത് ഹരിയാനയും പഞ്ചാബുമാണ് മദ്യ വിപണിയില്‍ മുന്‍പന്തിയിലായിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളമാണ് മുന്‍പന്തിയില്‍. മദ്യമാണ് മനുഷ്യനെ എല്ലാ തിന്‍മകളിലേക്കും നയിക്കുന്നത്. നമ്മുടെ സംസ്ഥാന സര്‍ക്കരിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ബീവറേജ് കോര്‍പറേഷനില്‍ നിന്നാണ് ലഭിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഈ മദ്യപാനത്തിനെതിരെ തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദ്യഘട്ടത്തില്‍ 100 മദ്യ വിമുക്ത മഹല്ലുകള്‍ സൃഷ്ടിക്കാനാണ് തയ്യാറെടുക്കുന്നത്. വ്യക്തിഗത ബോധവത്കരണം, കുടുബ സദസ്സുകള്‍, കൊളാഷ് പ്രദര്‍ശനം, സ്പിരിച്വല്‍ മീറ്റുകള്‍തുടങ്ങിയവയാണ് ലക്ഷ്യനിര്‍വഹണ മാര്‍ഗങ്ങളായി സ്വീകരിക്കും. സാംസ്‌കാരിക നായകരുടെ കൂട്ടായ്മകളൊരുക്കിയും സിമ്പോസിയങ്ങള്‍, ലഹരി വിരുദ്ധ പ്രകടനങ്ങള്‍ എന്നിവ ഒരുക്കി നിയമ വിധേയ ചേര്‍ത്തുനില്‍പ്പിലൂടെ ലഹരി വില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തികുമെന്നും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സംയുക്ത മഹല്ല് ജമാഅത്തിന്റേയും ജില്ലാ മഹല്ല് അസോസിയേഷന്റേയും കീഴില്‍ 500 അംഗ സന്നദ്ധ സംഘത്തെ ലഹരി വിരുദ്ധ സ്‌ക്വാഡായി പരിശീലിപ്പിച്ചെടുക്കുമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകേണ്ടിയിരുന്ന കുടുംബം ഇന്ന്് മന:സമാധാനമോ പരസ്പര വിശ്വാസമോ ഇല്ലാത്ത ഒരു വലിയ പ്രശ്‌ന ബാധിത മേഖലയായി രൂപപ്പെട്ടു വരികായാണ്. ആയുസിന്റെ വലിയൊരു ഭാഗം കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലുമായി ചിലവഴിച്ച് ഒടുവില്‍ ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ ശരണം പ്രാപിക്കുന്നവര്‍ ഇന്ന് സമൂഹത്തില്‍ ധാരാളമാണ്. അതിനാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശ സ്വത്തു വിഭജനം തുടങ്ങിയ പലകാര്യങ്ങളിലും ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സംയുക്ത മഹല്ല് 'മസ്‌ലഹത്ത് കൗണ്‍സില്‍' രൂപവത്കരിക്കുമെന്നും ഖലീല്‍ തങ്ങള്‍ വ്യക്തമാക്കി. ഭിന്നതകള്‍ സങ്കീര്‍ണമാകാതിരിക്കാന്‍ നിയമ വിധേയമായി ഇടപെടുന്ന കൗണ്‍സില്‍ നിയമ പാലര്‍ക്കും കോടതികള്‍ക്കും ആശ്വാസമായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സംയുക്തമഹല്ല് ജമാഅത്ത് പ്രസി. താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്‍ പ്രസി. അബ്ദുഹാജി, ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ജന. സെക്ര. അഡ്വ. പി യു അലി, എസ് വൈ എസ് ജില്ലാ പ്രസി. പി കെ ബാവ ദാരിമി, പബ്‌ളിക് റിലേഷന്‍ സെക്ര. അഷറഫ് ഒളരി എന്നിവരും പങ്കെടുത്തു.

Wednesday, April 07, 2010

എസ്എസ്എഫ് ഉണര്‍ത്തുജാഥക്ക് തൃശൂര്‍ ജില്ലയില്‍ ഉജ്വല സ്വീകരണം




തൃശൂര്‍: എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫിയുടെ നേതൃത്വത്തില്‍ ഒന്നിന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ഉണര്‍ത്തുജാഥക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യക്തിയുടെ സ്വകാര്യതക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പൊതുബോധം ഉണര്‍ത്തുന്നതിന് വേണ്ടിയാണ് 'വിദ്യാര്‍ഥിത്വം സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം' എന്ന പ്രമേയവുമായാണ് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്ക് ജാഥ നടത്തുന്നത്.ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മതിലകത്ത് നല്‍കിയ സ്വീകരണ യോഗം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ഐ എം കുട്ടി സുഹ്‌രി ഉദ്ഘാടനം ചെയ്തു. ഷിഹാബ് സഖാഫി മാള അധ്യക്ഷത വഹിച്ചു. പി എം എസ് തങ്ങള്‍, നസ്‌റുദ്ദീന്‍ ദാരിമി, സയ്യിദ് സൈനുദ്ദീന്‍ സഖാഫി, റഫീഖ് ലത്വീഫി സംസാരിച്ചു. തൃശൂര്‍ കോര്‍പറേഷനുമുമ്പില്‍ നടന്ന സ്വീകരണ യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ ഷൗക്കത്തലി സഖാഫി അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പ്രമേയ വിശദീകരണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സ്വാദിഖ് വെളിമുക്ക്, ജലീല്‍ സഖാഫി, നാസര്‍ സഖാഫി സംസാരിച്ചു. ചാവക്കാട് ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. മജിദ് അരിയല്ലൂര്‍, സിറാജ് കൊല്ലം, ലത്തീഫ് നിസാമി സംസാരിച്ചു. ഓട്ടുപാറയില്‍ എസ് വൈ എസ് മുന്‍ ജില്ലാ പ്രസിഡന്റ് വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഹഖീം സഖാഫി അധ്യക്ഷത വഹിച്ചു. റഹീം സഖാഫി, സൈഫുദ്ദീന്‍ വെള്ളറക്കാട്, സുധീര്‍ സഖാഫി, ഗഫൂര്‍ പാറപ്പുറം. സംസാരിച്ചു.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 20-ാം വാര്‍ഷികത്തിന് കാസര്‍കോട്ട് പ്രൗഢമായ തുടക്കം


കാസര്‍കോട്: മദ്‌റസകള്‍ രാജ്യനന്മക്ക് എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2010 ഏപ്രില്‍ മുതല്‍ ഒമ്പതു മാസങ്ങളിലായി നടത്തുന്ന 20-ാം വാര്‍ഷിക പരിപാടികള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കമായി. വൈവിധ്യമായ 20 ഇന പരിപാടികളോടെ നടത്തപ്പെടുന്ന സമ്മേളനത്തിന്റെ പ്രഖ്യാപനവേദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളെ കൊ് പ്രൗഢമായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ നേതൃത്വത്തില്‍ മാലിക്ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച പ്രഖ്യാപിച്ച സമ്മേളനം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രഖ്യാപന പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മദീനാ മുനവ്വറയില്‍ നിന്ന് ഫോണിലൂടെ സന്ദേശ പ്രചാരണവും നടത്തി. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി വിഷയാവതരണം നടത്തി. പി പി എം പാറന്നൂര്‍, വി പി എം ഫൈസി വില്യാപ്പള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബ്ദുല്‍ കബീര്‍ അന്‍വരി ആലപ്പുഴ, എ പി അബ്ദുല്ല മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി, ബാവ മൗലവി ക്ലാരി, അബ്ദുര്‍ റഹ്മാന്‍ മദനി കര്‍ണാടക, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് പരപ്പ, പി എ അശ്‌റഫഅലി, മുഹമ്മദ് മുബാറക് ഹാജി, അജിത്കുമാര്‍ ആസാദ് , അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവാചക നഗരിയില്‍ നൂറുല്‍ ഉലമക്ക് ആദരം


മദീന : പരിശുദ്ദ ഉംറ നിര്‍വഹണത്തിന് വിശുദ്ദ ഭൂമിയില്‍ എത്തിയ അഖിലേന്ത്യാ സുന്നിവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ളിയാരെ മദീനയിലെ സുന്നി സമൂഹം ആദരിക്കുന്നു.ഏപ്രില്‍ 8 ന് വ്യാഴാഴ്ച്ച രാത്രി മദീന മുനവ്വറയില്‍ സൌദി നാഷണല്‍ എസ്.വൈ. എസ്.പ്രസിഡന്റ് സയ്യിദ് ഹബീബ്കോയ തങ്ങളുടെ അദ്ദ്യക്ഷതയില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനം യമനില്‍നിന്നുള്ള പ്രമുഖ പണ്ഢിതന്‍ ശൈഖ് അബ്ദുള്ള ബാ-അലവി ഉദ്ഘാടനം ചെയ്യും. അദ്ദേഹം പ്രശസ്തിപത്രവും പ്രമുഖ സൌദി പണ്ഢിതന്‍ ശൈഖ് അബ്ദുറഹ്മാന്‍ ഉമര്‍ ബാ-അബൂദ് ഉപഹാരവും നല്‍കും. പ്രമുഖ സൌദി പണ്ഢിതന്‍ ശൈഖ് അബ്ദുല്‍ അസീസ് മിഖ്വാര്‍ നൂറുല്‍ ഉലമയെ ഷാളണിയിക്കും. പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി ആലപ്പുഴ അനുമോദന പ്രസംഗവും നടത്തും.വിവിദ സംഘടനകളെ പ്രതിനിതീകരിച്ച് അബൂബക്കര്‍ അന്‍വരി, അബ്ദുല്‍റഹീം പാപ്പിനിശ്ശേരി (സൌദി നാഷണല്‍ എസ്.വൈ. എസ്.), ശംസുദ്ദീന്‍ നിസാമി, ഖാസിം പേരാമ്പ്ര(ആര്‍.എസ്. സി. സൌദി നാഷണല്‍ കമ്മിറ്റി),അബ്ദുല്‍ സലാം വടകര(മര്‍ക്കസ്), സുബൈര്‍ ഹാജി മട്ടന്നൂര്‍ (സഅദിയ്യ), തുടങ്ങിയവര്‍ പ്രസംഗിക്കും. സഅദിയ്യ മദീന കമ്മറ്റി സെക്രട്ടറി യൂസുഫ് സഅദി ബംബ്രാണ സ്വാഗതവും, ശംസുദ്ദീന്‍ മൗലവി പാലക്കോട് നന്ദിയും പറയും.

സഅദിയ്യ ദുബൈ കമ്മിറ്റി: ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജി പ്രസിഡണ്ട്

ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യ ദുബൈ കമ്മിറ്റിയുടെ വരുന്ന മൂന്ന്‌ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ബി.എം അഹമ്മദ്‌ മുസ്‌ലിയാര്‍ മേല്‍പ്പറമ്പ്‌, എം.എ മുഹമ്മദ്‌ മുസ്‌ലിയാര്‍ ബായാര്‍, ടി.പി അബ്ദുസ്സലാം ഹാജി ഉദിനൂര്‍ എന്നിവരേയും ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജി ഹാപ്പിലാന്റ്‌ (പ്രസി) സയ്യിദ്‌ ശംസുദ്ധീന്‍ ബാഅലവി (മുത്തു തങ്ങള്‍) (വര്‍ക്കിംഗ്‌ പ്രസി) അബ്ദുല്‍ കരീം (ജന.സെക്ര) മുഹമ്മദ്‌ ഫാറൂഖ്‌ ടി.പി (വര്‍ക്കിംഗ്‌ സെക്ര) കൊവ്വല്‍ ആമു ഹാജി (ട്രഷറര്‍) യഹ്‌യ ഹാജി തളങ്കര, മുഹമ്മദ്‌ താജുദ്ധീന്‍ എം.പി, അബൂബക്കര്‍ മു സ്‌ലിയാര്‍ കൊടുങ്കൈ (വൈ:പ്രസിഡന്റുമാര്‍) അബൂബക്കര്‍ സഅദി നദ്‌വി പുഞ്ചാവി, അമീര്‍ ഹസ്സന്‍, മുഹമ്മദ്‌ സഅദി കൊച്ചി(ജോ: സെക്രട്ടറിമാര്‍) ഖലീല്‍ ദേളി, യൂസഫ്‌ ഹാജി കളത്തൂര്‍, സുബൈര്‍ കൂവത്തൊട്ടി, ഉസ്‌മാന്‍ സഅദി ഉളിയില്‍,അബ്ദുസ്സലാം സഅദി തെക്കുമ്പാട്‌, അബ്ബാസ്‌ സഖാഫി മണ്‍ടമ, എന്‍.എ ബക്കര്‍ അംഗഡിമുഗര്‍, അബ്ദുറഹിമാന്‍ സഅദി ബായാര്‍, അഷ്‌റഫ്‌ പറപ്പാടി, അമീര്‍ അലി ഉടുംമ്പുംതല, ഇബ്‌റാഹീം തവക്കല്‍, മുസ്‌തഫല്‍ ഫൈസി എന്നിവരെ എക്‌സിക്യുട്ടീവ്‌ അംഗങ്ങളായും തെരഞ്ഞെടുത്തു.