Wednesday, May 04, 2011

അഹ്‌ലു ബൈത്ത് നൂഹ് നബിയുടെ കപ്പലിന് തുല്ല്യം ആലിക്കുഞ്ഞി ഉസ്താദ്

മഞ്ചേശ്വരം അഹ്ലുബൈത്ത് നൂഹ് നബിയുടെ കപ്പലിന് തുല്യമാണെന്നും അതില്‍ കയറിയവര്‍ രക്ഷപ്പെടുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ശിറിയ ആലിക്കുഞ്ഞി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. പൊസോട്ട് തങ്ങളുടെ കരങ്ങള്‍ക്ക് ശക്തിപകരുകയും മള്ഹറിനെ സഹായിക്കുകയും വേണമെന്ന് ഉസ്താദ് പറഞ്ഞു.

ഞങ്ങള്‍ പരിശ്രമിക്കുന്നത് ധാര്‍മിക സമൂഹത്തെ വളര്‍ത്താന്‍ , ചീത്ത പറയല്‍ സുന്നി സംസ്‌കാരമല്ല കാന്തപുരം

മഞ്ചേശ്വരം: താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്ത പണ്ഡിത സമൂഹം ധാര്‍മിക സമൂഹത്തെ വളര്‍ത്താനാണ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും ചീത്തവിളിക്കലും പരദൂഷണം പറയലും സുന്നികളുടെ സംസ്‌കാരമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍ പറഞ്ഞു. മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടില്‍ സമാപിച്ച മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

ആരൊക്കെ എന്ത് പ്രകോപനമുണ്ടാക്കിയാലും ഞങ്ങള് നല്ലതു മാത്രമേ പറയൂ ചീത്ത പറയുന്ന ഒരാളും ഞങ്ങളുടെ സമസ്ത പണ്ഡിത സഭയിലില്ല. നന്മയുടെ പ്രകാശം പരത്തുന്ന പണ്ഡിതരയൊണ് ഞങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്.

ഞങ്ങള്‍ നല്ലതെന്ത് ചെയ്താലും അതിനെ എതിര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു വിഭാഗം ഇവിടെയുണ്ട്. സമസ്തയുടെ പേരിലുള്ള രാഷ്ട്രീയ ആരോപണവും തിരുകേശ വിവാദവും അതിന്റെ ഭാഗമാണ്. കാന്തപുരം ചൂണ്ടിക്കാട്ടി. പ്രവാചക ശ്രേഷ്ടരെ സാധാരണക്കാരനായി ഇകഴ്ത്തുന്നവരോട് യോജിക്കാന്‍ സുന്നികള്‍ക്കാവില്ല. യുവ സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന മദ്യ മയക്ക് മരുന്ന് സംസ്‌കാരത്തിനെതിരെ അധികാരി വര്‍ഗവും സംഘടനകളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം ഉണര്‍ത്തി.

ധാര്‍മിക ബോധമുള്ള ഒറു സമൂഹത്തിന്റെ വളര്‍ച്ചക്ക് മത ഭൗതിക സമന്വയം വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ വളര്‍ന്ന് വരണം രാജ്യത്ത് സമാധാനം വളര്‍ത്താന്‍ ധാര്‍മിക ചിന്ത വളര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയും.

ഇസ്ലാം സര്‍വ്വ വിജ്ഞാനങ്ങളെയും പ്രോത്സാഹിപ്പിച്ചു പൊന്മള

മള്ഹര്‍: സര്‍വ്വ വിജ്ഞാനങ്ങളെയും അംഗീകരിക്കുകയും ചെയ്ത മതമാണ് ഇസ്ലാമെന്നും ആത്മീയതയെ ത്യജിച്ച് കൊണ്ട് ഭൗതിക വിദ്യയുടെ പിന്നാലെ പോയതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മര്‍ക്കസ് തിരുകേശംകൊണ്ട് അനുഗ്രഹീതമായി, കാന്തപുരത്തിന് തിരുശേഷിപ്പുകള്‍ ഞാനും നല്‍കും സ്വബാഹുദ്ദീന്‍ രിഫാഇ

മഞ്ചേശ്വരം: ശൈഖനാ കാന്തപുരത്തിന്റെ പ്രവാചക സ്‌നേഹ പ്രചരണത്തിനും മത സേവനത്തിനും അംഗീകാരമായി അബൂദാബിയിലെ ഖസ്‌റജി കുടുംബം നല്കിയ തിരുകേശം കൊണ്ട് മര്‍കസും ഈ കേരളവും ധന്യമായിരിക്കുകയാണെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു. അടുത്ത പ്രാവശ്യം ഇവിടെ വരുമ്പോള്‍ കാന്തപുരത്തിന് ഇനിയും തിരുശേഷിപ്പുകള്‍ താന്‍ നല്‍കുമെന്ന് ആയിരങ്ങളുടെ തക്ബീര്‍ ധ്വനിക്കിടയില്‍ ശൈഖ് രിഫാഇ പ്രഖ്യാപിച്ചു.

പ്രവാചക സ്‌നേഹത്തിന് അംഗീകാരമായി അബൂദാബിയിലെ മുന്‍ മന്ത്രിയും പണ്ഡിതനും ശൈഖ് ഖസ്‌റജിക്ക ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തിരുശേഷിപ്പുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്, അന്‍സ്വാറുകളുടെ തലവാനണദ്ദേഹം അന്‍സാറുകള്‍ ലോകാവസാനം വരെ ബഹുമാനിക്കപ്പെടുമെന്നത് റസൂല്‍(സ) പ്രഖ്യാപനമാണ്.

കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് കാരണം പണ്ഡിത നേതൃത്വം ചിത്താരി

മഞ്ചേശ്വരം: കേരളത്തില്‍ ഇസ്ലാം വന്നതും ഇതുവരെ നില നിന്നതും പണ്ഡിത നേതൃത്വത്തിലൂടൈയാണെന്ന് സമസ്ത സെക്രട്ടറി കെ പി ഹംസ മുസ്ല്യാര്‍ ചിത്താരി അഭിപ്രായപ്പെട്ടു.

മള്ഹര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ പണ്ഡിത നേതൃത്വത്തിന്റെ കരങ്ങളാല്‍ വളര്‍ന്ന് വന്നിട്ടുള്ളതാണ്.

ഈ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്നും സംഘടന പിരിച്ചു വിടണമെന്നും മുറവിളി കൂട്ടുന്നവര്‍ക്ക് അത്തരം സ്ഥാനങ്ങള്‍ ഒരു ദിവസമെങ്കിലും കൊണ്ട് നടക്കാന്‍ സാധിക്കുമോയെന്നും ചിത്താരി ചോദിച്ചു.

എന്‍ഡോസള്‍ഫാന്‍ ആഹ്ലാദിക്കാന്‍ സമയമായില്ല,സംരക്ഷിക്കപ്പെട്ടത് മുതലാളിത്ത താല്‍പര്യം നൂറുല്‍ ഉലമ

മഞ്ചേശ്വരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നമ്മുടെ രാജ്യത്തിന്‍രെ പ്രതിനിധികള്‍ മുതലാളിത്ത താല്‍പര്യം സംരക്ഷിക്കാന്‍ തുനിഞ്ഞത് വേദനാ ജനകമാണെന്ന് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. ആയിരങ്ങള്‍ സംഗമിച്ച മള്ഹര്‍ ദശ വാര്‍ഷിക സമാപന മഹാ സമ്മേലളനത്തില്‍ ഉല്‍ഘാടനം ചെയ്യകയായിരുന്നു അദ്ധേഹം. നമ്മുടെ രാജ്യം എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കും വരെ ആഹ്ലാദിക്കാന്‍ സമയമായില്ലെന്ന് നൂറുല്‍ ഉലമ പറഞ്ഞു.

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്തിന് ഭീഷണിയായി മുതലാളിത്തം വളരുകയാണെ്. ഏതാനും സമ്പന്ന വിഭാഗത്തിന്റെ താല്‍പര്യ സംരക്ഷണം മാത്രമാണ് അവരുടെ ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ക്യാപിറ്റലിസ്റ്റ് തല്‍പര്യമാണ് സംരക്ഷിക്കപ്പെട്ടത്.

മനുഷ്യന്‍ മനുഷ്യനെ അറിയാത്ത കാലമാണിത്. കൊലയാളിക്ക് എന്തിന് കൊന്നുവെന്ന് അറിയാത്ത കാലം. ഇസ്ലാമിന്റെ ശാന്തി സന്ദേശത്തിലേക്ക് മടങ്ങുകയാണ് കരണീയം.

മനുഷ്യനെ പ്രമേയമാക്കിയ ഏക മതം ഇസ്ലാമാണ്. മുന്‍കാല സമൂഹത്തിന്റെ മാതൃകാ ജീവിതമാണ് ഇസ്ലാമിനെ ആഗോള തലത്തില്‍ വളര്‍ത്തിയത്. ആ ജീവിത ചര്യയിലേക്ക് മടങ്ങുകയാണ് സമകാലീന പ്രശനങ്ങളെ പ്രതിരോധിക്കാന്‍ കരണീയം. മള്ഹര്‍ പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി ഇവിടെയാണ്.

ഫാമിലി ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.

മഞ്ചേശ്വരം: മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ക്വിസ്സിലെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഇര്‍ഷാന സലീം ഹൊസങ്കടി ഒന്നാം സ്ഥാനവും ശബാന പി എം പരപ്പ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള അവാര്‍ഡ് സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരിയും സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളും നല്‍കി.

പ്രൗഢം, ഗംഭീരം, ധന്യം ഈ മുഹൂര്‍ത്തം. മള്ഹര്‍ ദശവാര്‍ഷിക സമാപന മഹാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

മഞ്ചേശ്വരം: കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ പൊസോട്ട് മത ഭൗതിക വൈജ്ഞാനിക സമുഛയമായ മള്ഹര്‍ നൂറില്‍ ഇസ്ലാമിത്തഅ്‌ലീമിയുടെ ദശവാര്‍ഷിക സമാപന മഹാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം.

ധന്യമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കേരള കര്‍ണ്ണാടക ഗ്രാമ നഗര പ്രദേശങ്ങളില്‍ നിന്ന് സുന്നി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തുകയാണ്. അക്ഷരാര്‍ത്ഥത്ത്ല്‍ സമ്മേളന നഗരി ജന നിഭിഢം. ഇന്ന് പ്രഭാതം മുതല്‍ സുന്നി കൈരളിയുടെയും കര്‍ണ്ണാടകയുടെയും കണ്ണും കാതും മള്ഹര്‍ ക്യാമ്പസിനെ ലക്ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു. സുന്നികളുടെ അജയ്യ ശക്തി വിളിച്ചോതുന്ന സമ്മേളനം കാസറഗോഡിന്റെ ചരിത്രത്തില്‍ നവ അധ്യായം തീര്‍ക്കു.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ ഉല്‍ ഘാടനം ചെയ്യും.

സുന്നി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസിളുടെ പങ്ക് നിസ്തുലം: ഹമീദ് പരപ്പ

മഞ്ചേശ്വരം: ഭാരതത്തിലെ സുന്നി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഹമീദ് പരപ്പ പറഞ്ഞു. മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തിലെ പ്രവാസി മീറ്റില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സമ്മേളന നഗരിയില്‍ ഹരം പകര്‍ന്ന് മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെ റാലി

മഞ്ചേശ്വരം: മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളന നഗരിയിലേക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെയും സുന്നി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന റാലി നഗരിയെ ശ്രദ്ധേയമാക്കി. സമസ്തയുടെ ഹരിത ധവള കുങ്കുമ അര്‍ധ ചന്ദ്ര നക്ഷത്ര ത്രിവര്‍ണ്ണ പതാകയും എസ് എസ് എഫിന്റെ ധര്‍മ്മ ധ്വജവുമേന്തി വന്ന റാലി ആകര്‍ശണീയമായി. മള്ഹറിന്നും ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്കും അഭിവാദ്യങ്ങളുടെ ആരവങ്ങളുയര്‍ന്ന റാലിയില്‍ സുന്നി നേതാക്കള്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥി സൂനങ്ങള്‍ മറന്നില്ല.

മള്ഹര്‍ സമാപന സംഗമത്തിന് വേദി ഒരുങ്ങി നേതാക്കള്‍ എത്തിത്തുടങ്ങി

ബുഖാരി കോമ്പൗണ്ട്: മള്ഹര്‍ ദശവാര്‍ശിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ സുന്നി നേതാക്കളും പ്രവര്‍ത്തകരും അഹമഹമികയാ മള്ഹര്‍ സമ്മേളന നഗരിയില്‍ വന്ന് കൊണ്ടിരിക്കുന്നു. നേതാക്കകളുടെ നേരത്തെയുള്ള വരവ്് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഇസ്മായില്‍ ബുഖാരി ഇന്ന് രാവിലെത്തന്നെ മള്ഹറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തൊട്ട് പിന്നാലെയായി കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്ല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, പി കെ അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് തുടങ്ങിയവരും എത്തി.

ആദര്‍ശ പഠനത്തില്‍ കനകക്കൊട്ടാരം തീര്‍ത്ത് ഉര്‍ദു സംഗമം

മഞ്ചേശ്വരം: സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ഒരിക്കല്‍ കൂടി ഭാഷകളുടെ കരുത്ത് വിളിച്ചോതി. മള്ഹര്‍ മഹാസമ്മേളനത്തോടനുബന്ധിച്ച്് നടന്ന സംഗമമാണ് അത്യ പൂര്‍വ്വമായ ഈ കാഴ്ച്ചക്ക വിരുന്നൊരുക്കിയത്. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ മലയാളത്തിന് പുറമെ കന്നട അറബി ഉറുദു ഭാഷകളിലെ വരിഷ്ടമായ വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയക്കാഴ്ചയായി.

പ്രാന്ത പ്രദേശങ്ങളിലെ ഉറുദു നിവാസികള്‍ക്കായി സംഘടിപ്പിച്ച ഉറുദു സംഗമം ആദര്‍ശ പാഥയില്‍ അടിയുറച്ച് നിന്ന് മുന്നേറാനുള്ള സന്ദേശം നല്‍കിയാണ് പിരിഞ്ഞത്. നവീന ചിന്താ ധാരക്കാരുടെ തനിനിറം തുറന്ന് കാണിച്ചുള്ള ഉര്‍ദു പണധിതന്മാരുടെ പ്രഭാഷണം മലയാളികള്‍ക്ക് ആവേശം നല്‍കി.

പ്രവാചക കീര്‍ത്തനത്തിന്റെ മായാത്ത ഇശലുകളുമായി ബിദ്അത്തുകാരുടെ മുനമ്പൊടിച്ച് കൊണ്ടുള്ള ഉര്‍ദു കീര്‍ത്തനങ്ങളും ആലപിക്കുകയുണ്ടായി.

ആശിഖുര്‍റസൂല്‍ ഉത്തരേന്ത്യന്‍ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവുമാ അഹ്മദ് റസാഖാന്‍ വറേല്‍വിയുടെ ഈരടികള്‍ ആലപിക്കുക വഴി പ്രവാചകപ്രേമികള്‍ക്കായി അദ്ധേഹം നല്‍കിയ മൂല്യാധിഷ്ടിത സംഭാവനകള്‍ അയവിറക്കാനും ഉര്‍ദു സംമം മറന്നില്ല.

സയ്യിദ് മുഹമ്മദ് തൗഫീഖ് നൂരി പ്രാര്‍ത്ഥന നടത്തി. ഹാഫിള് മുഹമ്മദ് അന്‍സാര്‍ ബായ് പെരിങ്കടി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹസീന്‍ മണിമുണ്ട ഉല്‍ഘാടനം ചെയ്തു. മുഫ്തി അശ്ഫാഖ് മിസബാഹി സഅദിയ്യ, ഹാഫിള് മുഹമ്മദ് സ്വാദിഖ് റസ്വി തുടങ്ങിയവര്‍ സംബന്‍ധിച്ചു.

നൂറുല്‍ ഉലമയ്ക്ക് ഒ.കെ ഉസ്താദ് അവാര്‍ഡ് സമ്മാനിച്ചു.

മേശ്വരം: മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷിക സമാപന മഹാ സമ്മേളനത്തി. അഖിലേന്ത്യാ സുി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറു. ഉലമ എം.എ അബ്ദു. ഖാദിര്‍ മുസ്ലിയാര്‍ക്ക് മള്ഹറിന്റെ ഉപഹാരം ഒ.കെ ഉസ്താദ് സ്മാരക അവാര്‍ഡ് സമര്‍പ്പിച്ചു. മള്ഹര്‍ ദശവാര്‍ഷിക പൊതു സമ്മേളനത്തില്‍ സമസ്ത കേന്ദ്രമുശാവറ ട്രഷറര്‍ സയ്യിദ് അലിബാഫഖി തങ്ങളാണ് ഉപഹാരം നല്‍കിയത്. സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ ശാളണിയിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറു. ഫാറൂഖ് അ. ബുഖാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തില്‍ ശാസ്ത്രീയ രൂപത്തിലുള്ള മദ്രസാ പ്രസ്ഥാനത്തിന്റെ ശി.പിയായ എം. എ ഉസ്താദ് ദര്‍സ് പരിപോഷണത്തിനു ന.കിയ സംഭാവനകളെ പരിഗണിച്ചാണ് മള്ഹര്‍ ആദരം നല്‍കിയത്്.

ഇന്ന്് ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ ഏറ്റവും പഴക്കം ചെന്ന മുദരിസുമാരിലൊരാളായ എം.എ ദീര്‍ഘകാലം മദ്രസ, ദര്‍സ് രംഗങ്ങളി. പ്രവര്‍ത്തിച്ച് കഴിഞ്ഞ മൂര പതിറ്റാ് കാലമായി ദേളി ആസ്ഥാനമായി പ്രവര്‍ത്തിക്കു ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപന സമുഛയത്തിന്റെ ശി.പിയും ജനറ. മാനേജരുമാണ്. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ മാതൃസ്ഥാപനമായി സഅദിയ്യയെ ഉയര്‍ത്തിയതും അവാര്‍ഡിനു പരിഗണിച്ചിട്ടു്. ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിലൂടെ പ്രസ്ഥാനിക രംഗത്ത് സജീവമായ എം.എ നിലവി. സമസ്ത കേന്ദ്ര മുശാവറാ വൈസ് പ്രസിഡന്റ്, കാസര്‍കോട് ജി.ാ പ്രസിഡന്റ്, സമസ്ത കേരള സുി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുു. ദീര്‍ഘകാലം എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷനായിരുു. മത വൈജ്ഞാനിക രംഗത്ത് ഏഴ് പതിറ്റാിലേറെ നീ് നി സേവനം പരിഗണിച്ച് എം.എ ഉസ്താദിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടു്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായ എം.എ ആനുകാലികങ്ങളി. സ്ഥിരമായി എഴുതാറുണ്ട്.

മള്ഹര്‍ ദശവാര്‍ഷികം ആയിരങ്ങളുടെ മഹാസമ്മേളനത്തോടെ ഇന്ന് സമാപിക്കും

കാസര്‍കോട്: മത വൈജ്ഞാനിക ജീവകാരുണ്യ കേന്ദ്രമായ മഞ്ചേശ്വരം മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപന മഹാ സമ്മേളനത്തോടെഇന്ന് തിരശ്ശീല വീഴും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ പത്ത് വര്‍ഷം പിന്നിടുന്ന മള്ഹറില്‍ ആദ്യമായി വിരുന്നെത്തിയ സമ്മേളനം ഐതിഹാസികമാക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഇന്ന് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടിലേക്ക് ഒഴുകും. നേതാക്കളെയും പ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ അതിവിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വൈകുന്നേരം 4 ന് നടക്കുന്ന സമാപന മഹാസമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആമുഖ പ്രഭാഷണവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് മുഖ്യാതിഥിയായിരിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും.

സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ പാണക്കാട്, കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എന്‍.എം സ്വാദിഖ് സഖാഫി, സി.എം ഇബ്രാഹിം സാഹിബ്, ഏനപൊയ അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

Saturday, April 30, 2011

സമസ്ത: കാന്തപുരം ജനറല്‍സെക്രട്ടറി; ഉള്ളാള്‍തങ്ങള്‍ പ്രസിഡന്റ്

കോട്ടക്കല്‍: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറയുടെ പ്രസിഡന്റായി സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയും ജനറല്‍ സെക്രട്ടറിയായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും ട്രഷററായി സയ്യിദ് അലി ബാഫഖി തങ്ങളെയും തെരഞ്ഞെടുത്തു.

എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഇ സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ പി ഹംസ മുസ്ലിയാര്‍, പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൊന്മള, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം എന്നിവരെ സെക്രട്ടറിമാരായും പി പി മുഹിയിദ്ദീന്‍കുട്ടി മുസ്ലിയാര്‍, എച്ച് ഇസ്സുദ്ദീന്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ എന്നിവരെ പ്രത്യേകക്ഷണിതാക്കളായും തെരഞ്ഞെടുത്തു.

കെ ബാപ്പു മുസ്ലിയാര്‍ തിരൂരങ്ങാടി, എം എം അബ്ദുല്ല മുസ്ലിയാര്‍ അലനല്ലൂര്‍, പി ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍, എന്‍ ബാവ മുസ്ലിയാര്‍ വൈലത്തൂര്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് പാണക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, എ അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, കെ ഹുസൈന്‍ മുസ്ലിയാര്‍ പടനിലം, സി കെ ബീരാന്‍കുട്ടി മുസ്ലിയാര്‍ വാളക്കുളം, കെ പി ബീരാന്‍കുട്ടി മുസ്ലിയാര്‍ ചെറുശ്ശോല, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, എന്‍ അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍, കെ അബ്ദുല്ല മുസ്ലിയാര്‍ തരുവണ, അബ്ദുറഹ്മാന്‍ സഖാഫി പേരോട്, പി വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര, എം ടി മാനു മുസ്ലിയാര്‍ മോളൂര്‍, പി ഹസന്‍ മുസ്ലിയാര്‍ വയനാട്, എന്‍ കെ ശറഫുദ്ദീന്‍ മുസ്ലിയാര്‍ പട്ടിക്കര, പി എ ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം, കെ കെ അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പി ഹംസ മുസ്ലിയാര്‍ മഞ്ഞപ്പറ്റ, കെ അബൂബക്കര്‍ മുസ്ലിയാര്‍ വെമ്പേനാട്, ഡോ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, ഇബ്‌റാഹിം മുസ്ലിയാര്‍ ബേക്കല്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, എ അബ്ദുറഹ്മാന്‍ ബാവ മുസ്ലിയാര്‍ കോടമ്പുഴ, ടി കെ അബ്ദുള്ള മുസ്ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി പന്നൂര് എന്നീ 40 അംഗ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തു. സമസ്ത ഉലമ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അദ്ധ്യക്ഷത വഹിച്ചു.

നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ക്ക് മള്ഹര്‍ സമ്മേളന വേദിയില്‍ നാളെ ആദരം നല്‍കും


kasaragod.com, news, vartha, kasaragodvartha, kasaragodnewsമഞ്ചേശ്വരം: മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷിക സമാപന മഹാ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് മള്ഹറിന്റെ ഉപഹാരം സമര്‍പ്പിക്കുന്നു.

നാളെ (ഞായര്‍) വൈകിട്ട് 4ന് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ സമസ്ത കേന്ദ്രമുശാവറ ട്രഷറര്‍ സയ്യിദ് അലിബാഫഖി തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ എന്നിവര്‍ അനുമോദനം നേരും.

കേരളത്തില്‍ ശാസ്ത്രീയ രൂപത്തിലുള്ള മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പിയായ എം. എ ഉസ്താദ് ദര്‍സ് പരിപോഷണത്തിനു നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് മള്ഹര്‍ ആദരം നല്‍കുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ ഏറ്റവും പഴക്കം ചെന്ന മുദരിസുമാരിലൊരാളായ എം.എ ദീര്‍ഘകാലം മദ്രസ, ദര്‍സ് രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി ദേളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപന സമുഛയത്തിന്റെ ശില്‍പിയും ജനറല്‍ മാനേജരുമാണ്. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ മാതൃസ്ഥാപനമായി സഅദിയ്യയെ ഉയര്‍ത്തിയതും അവാര്‍ഡിനു പരിഗണിച്ചിട്ടുണ്ട്.

ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിലൂടെ പ്രസ്ഥാനിക രംഗത്ത് സജീവമായ എം.എ നിലവില്‍ സമസ്ത കേന്ദ്ര മുശാവറാ വൈസ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ദീര്‍ഘകാലം എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷനായിരുന്നു. മത വൈജ്ഞാനിക രംഗത്ത് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന സേവനം പരിഗണിച്ച് എം.എ ഉസ്താദിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായ എം.എ ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്.


വിണ്ണിലും മണ്ണിലും ആത്മീയതയുടെ നവ്യാനുഭൂതി പകര്‍ന്ന പ്രകീര്‍ത്തന രാവ്

മഞ്ചേശ്വരം: വിണ്ണിലും മണ്ണിലും ആത്മീയതയുടെ നവ്യാനുഭൂതി പകര്‍ന്ന പ്രകീര്‍ത്തന സദസ്സ് പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി. പ്രവാചകക്കീര്‍ത്തനങ്ങളാല് മുകരിതമായ സദസ്സില് പ്രഖല്ഭ ബുര്‍ദാസ്വാദന സംഘത്തിന്റെ സാനിധ്യം സദസ്സിന്റെ വര്‍ണ്ണനക്ക മാറ്റൊലികൂട്ടി.

ഇശ്കിന്റെ അനന്തമായ വിഹായസ്സിലേക്ക് പ്രവാചക പ്രേമികളെ കൊണ്ടെത്തിച്ച ബുര്‍ദാസ്വാദനം മനസ്സിന് കുളിര്‍മ്മയേകി. പുണ്യ റസൂലിന്റെ ജീവ ചരിത്രങ്ങളിലെ അനര്‍ഘവും ധന്യവുമായ നിമിഷങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന അറബി, മലയാളം, കന്നട, ഉര്‍ദു ഭാഷകളിലെ നഅ്തുകള് സപ്തഭാഷകളുടെ സംഗമ ഭൂമിയായ തുളു നാടിന്റെ മണ്ണിനെ അക്ഷരാര്‍ത്ഥത്തില് കോരിത്തരിപ്പിച്ചു. അനുരാഗമുളവാക്കുന്ന പ്രവാചക പ്രണയത്തിന് സാക്ഷികളായ സ്വഹാബ പടയാളികളുടെ ധന്യമായ ചരിത്ര സംഭവങ്ങള് ശ്രോദ്ധാക്കളുടെ അകതാരില് പ്രവാചക പ്രേമത്തിന്റെ ഔചിത്യത്തിന്റെ അടങ്ങാത്ത ദാഹത്തിന് ആക്കം കൂട്ടാന് നിമിത്തമായി.

മള്ഹര് സമ്മേളനത്തോടനുബന്‍ധിച്ച് നടന്ന പ്രകീര്‍ത്തന സംഗമം മഞ്ചേശ്വരത്തിന്റെ ചരിത്രത്തില് മറ്റൊരു നാഴികക്കല്ലായി മാറുകയായിരുന്നു.

കെ എസ് എം പയോട്ട പ്രാര്‍ത്ഥന നടത്തി. ശൈഖുനാ ആലിക്കുഞ്ഞി മുസ്ല്യാര് ശിറിയ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് സഅദി പഴസ്സി ഉല്‍ബോദന പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്ല ഹബീബുര്‌റഹ്മാന് അല്‍ബുഖാരി, സയ്യിദ് സുഹൈല് അസ്സഖാഫ് മടക്കര, അബ്ദുസ്സമദ് അമാനി പട്ടുവം, മുഹമ്മദലി സഖാഫി പെരുമുഖം തുടങ്ങിയവര് നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ധീന് തഹ്ങള് ഉജിര, സയ്യിദ് ജലാലുദ്ധീന് തങ്ങള് കടലുണ്ടി, പള്ളങ്കോട് അബ്ദുല് ഖാദിര് മദനി തുടങ്ങിയവര് സംബന്ധിച്ചു.

News:M.K.M Belinje,Photos: Ajeeb Komachi.Clt.

സമ്മേളന നഗരിയിലെ സജീവ സാനിധ്യായി ശഹീര്‍തങ്ങള്‍

മഞ്ചേശ്വരം: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മള്ഹര്‍ സമ്മേളനത്തിന് പ്രാരംഭം കുറിച്ച് ത്രിവര്‍ണ്ണ പതാക വാനിലേക്ക് ഉയര്‍ന്നത് മുതല്‍ സ്‌മ്മേളന നഗരിയില്‍ സജീവ സാനിധ്യമറീച്ച് പൊസോട്ട് തങ്ങളുടെ മൂത്ത മകനും മള്ഹര്‍ സ്ഥാപന സമുഛയങ്ങളുടെ അഡ്മിനിഷ്ട്രേറ്ററുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ ലത്തീഫി തങ്ങള്‍ സേവന രംഗത്ത് സജീവമാണ്.

പ്രവര്‍ത്തന രംഗത്ത് തങ്ങളുടെ ഔത്സുക്യവും ആവേശവും പ്രവര്‍ത്തകരെ രോമാഞ്ചമണിയിക്കുന്നു. മുഴുവന്‍ സമയവും ലമ്മേളന നഗരിയെ വീക്ഷിക്കുകയും പ്രവര്‍ത്തകര്‍ക്കാവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തങ്ങള്‍ മാതൃകാ പ്രവര്‍ത്തകന്‍ തന്നെയാണ്.

സുന്നി ചാനല്‍ കാലഘട്ടത്തിനാവശ്യം കുമ്പോല്‍ തങ്ങള്‍

പൊസോട്ട്: സുന്നത്ത ജമാഅത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സുന്നി ചാനല്‍ കാലഘട്ടത്തിനാവശ്യമണെന്നും ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ മനസ്സുവെച്ചാല്‍ ഇതു സാധിക്കുമെന്നും കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു.

പുരോഗമന പ്രസ്ഥാനക്കാരുടെ കരവലയങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ സുന്നി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ കുമ്പോല്‍തങ്ങള്‍ ആഹ്വാനം ചെയ്തു. മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക സെഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉസ്മാന്‍ മുസ്ല്യാര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് മോണ്‍ട്ടുകോളി, അഷ്രഫ് അഷ്രഫി ആറങ്ങാടി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.


പ്രവാചക നിന്ദക്കെതിരെ സമൂഹം ഉണര്‍ന്ന പ്രവര്‍ത്തിക്കുക കെ പി പട്ടുവം

മഞ്ചേശ്വരം: സുന്നി പ്രസ്ഥാനത്തോടുള്ള അന്ധമായ വിരോധത്തിന്റെ മറവില്‍ പ്രവാചകന്റെ തിരുകേശത്തെ വിമര്‍ശിക്കുന്നതിനെതിരെ സമൂഹം ഉണര്‍ന്ന പ്രവര്‍ത്തിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം ആഹ്വാനം ചെയ്തു.

പാശ്ചാത്യന്‍ ശക്തികളുടെ കുരുട്ടു നയങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമം നടത്തുന്ന ബിദഈ കക്ഷികളുടെയും വിഭാഗീയത സൃഷ്ടിക്കുന്ന മറ്റു തത്പര കക്ഷികളുടെയും തനിനിറം സമൂഹം തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സമൂഹം പാരമ്പര്യത്തെ കാത്ത് സൂക്ഷിക്കുക മഹല്ല് സംഗമം

മഞ്ചേശ്വരം കൈരളിയുടെ മണ്ണില്‍ സമാദാനത്തിന്റെയും സാഹോദര്യത്തിന്റെയും ശുഭ സന്ദേശവുമായി കടന്ന് വന്ന ആദര്‍ശ നായകരായ മാലിക് ദീനാറും അനുചരരും വരച്ച് കാട്ടിയ വിശുദ്ധ പാരമ്പര്യത്തിന്റെ സത്യ സരണി മുസ്ലിം സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് മള്ഹര്‍ സമ്മേളനത്തിലെ മഹല്ല് സംഗമം ആവശ്യപ്പെട്ടു. വിവാഹവും, അനുബന്ധകാര്യങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ദൂര്‍ത്തും, ശിഥിലമാകുന്ന മുസ്ലിം കൂട്ടായ്മക്കെതിരെയും സമൂഹം കണ്ണ് തുറക്കേണ്ടതുണ്ട്. മത വിദ്യാഭ്യാസം വലിച്ചെറിഞ്ഞ് ഭൗതകതയുടെ അതിപ്രസരില്‍ ഒലിച്ചു പോകുന്ന ധാര്‍മ്മിക ബോധത്തെ വീണ്ടെടുക്കാനും സന്നദ്ധത കാണിക്കണം. ആത്മീയ നേതാക്കളായിരുന്ന മമ്പുറം തങ്ങളുടെയും ഉമര്‍ ഖാളിയുടെയും കര്‍മ്മ മണ്ഡലമായ മലയാള മണ്ണില്‍ ഇത്തരം അനാചാര പ്രവണതകള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ തയ്യാറാകരുതെന്നും പാരമ്പര്യത്തെ തള്ളിപ്പറയുന്ന ബിദഇകളുടെ ഗൂഢ തന്ത്രങ്ങളെ മനസ്സിലാക്കി നവീന ചിന്താ ധാരക്കാരുടെ വളര്‍ച്ചക്ക് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ കുടുമ്പത്തിലും സമൂഹത്തിലും ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ചെയ്ത് കൊടുക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത് വരാനും യോഗം ആവശ്യപ്പെട്ടു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഇസ്സുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍, സയ്യിദ് ഇസ്മായില്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. പി പി മുഹ്യിദ്ധീന്‍ കുട്ടി മുസ്ല്യാര്‍ പാറന്നൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുല് ശിഹാബ് തങ്ങള്‍ കടലുണ്ടി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

സുന്നത്ത് ജമാഅത്ത് അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുക ബി എസ് ഫൈസി

പൊസോട്ട്: പരലോക വിജയം കാംക്ഷിക്കുന്നവര്‍ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശം അണപ്പല്ലകൊണ്ട് കടിച്ച് പിടിക്കേണ്ടിയിരിക്കുന്നുവെന്ന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസ്താവിച്ചു.

മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സമസ്ത വഹിച്ച പങ്ക് അനിശേധ്യമാണെന്നും അത്‌കൊണ്ടാണ് ഉള്ളാള്‍ തങ്ങള്‍ക്കും കാന്തപുരത്തിനും പിന്നില്‍ ഭാരത ജനം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

ശഅ്‌റേ മുബാറക്ക് വിമര്‍ശിക്കുന്നവരുടെ സാരഥി ഇല്ലാത്ത ധര്‍മ്മ സങ്കടം സമൂഹം മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മള്ഹര്‍ സമ്മേളനത്തേടനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Wednesday, April 27, 2011

മള്ഹര്‍ ദശവാര്‍ഷികാഘോഷത്തിന് കൊടിയുയര്‍ന്നു


മഞ്ചേശ്വരം : മള്ഹര്‍ സ്ഥാപനങ്ങളുടെ ദശവാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടില്‍ കൊടിയുയര്‍ന്നു. നൂറുകണക്കിനു പണ്ഡിതരും വിദ്യാര്‍ത്ഥികളും നാട്ടുകാരും നിറഞ്ഞു നിന്ന ആത്മീയന്തരീക്ഷത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയാണ് പതാക ഉയര്‍ത്തിയത്.

മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ഉജിറ, പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, സിഅബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പൊസോട്ട് മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കി. പൊസോട്ട് നിന്നാരംഭിച്ച വിളംബര ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി മള്ഹര്‍ പരിസരത്ത് സമാപിച്ചു.

സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ പ്രഥമ ദിവസം റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി. പ്രഭാഷണം 28ന് സമാപിക്കും.

വ്യാഴാഴ്ച വൈകിട്ടാണ് ഉദ്ഘാടന സമ്മേളനം. അന്ന് രാത്രി 7 മണിക്ക് ആത്മീയ സമ്മേളനം സി.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നതൃത്വം നല്‍കും. 30ന് പഠന സംഗമങ്ങളും മെയ് 1ന് സമാപന പൊതു സമ്മേളനവും നടക്കും.


Wednesday, April 20, 2011

മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും

മഞ്ചേശ്വരം: വിദ്യാഭ്യാസ ജീവ കാരുണ്യ സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത മള്ഹറുനൂരില്‍ ഇസ്ലാമിത്തഅലീമിയുടെ ദശ വാര്‍ഷികം ഏപ്രില്‍ 29,30 മെയ് 1 തീയ്യതികളില്‍ നടക്കുന്ന സമ്മേളന പ്രചരണവും, മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ് ലിസ്സും ഏപ്രില്‍ 21-ന് വൈക്കുന്നേരം 5-മണിക്ക് മച്ചം മ്പാടി സി.എം നഗരില്‍ നടക്കും. മള്ഹര്‍ പിന്നിട്ട വഴികള്‍ എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട് പ്രഭാഷണവും സ്വലാത്ത് ദുആ മജ് ലിസ്സിന് സയ്യിദ് ഹാമിദ് മിസ് ബാഹി തങ്ങള്‍ നേതൃത്വം നല്‍ക്കും.

മള്ഹര്‍ ദശ വാര്‍ഷിക പ്രചരണവും നെല്ലിക്കു​ത്ത് ഉസ്താദ് അനുസ്മരണവും


kasaragod.com, news, vartha, kasaragodvartha, kasaragodnewsദോഹ: കാസറകോട് ജില്ലാ എസ്.വൈ.എസ്സും മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മാസാന്ത സ്വലാത്ത് ദിഖ്ര്‍ ഹല്‍ഖാ മജ് ലിസ്സ് 22-04-11 വെള്ളിയാഴ്ച ജുമഅയ്ക്കു ശേഷം ഹസനിയ്യയില്‍ മുഗ്ലിനിയ്യ-ദോഹ യില്‍ വെച്ച് നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ച് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ്, നജ് മാ അബ്ദുല്ല മുസ്ലിയാര്‍, സിറാജുദ്ധീന്‍ തലക്കടത്തൂര്‍, മുഹമ്മദ് പച്ചംബ് ള്ള എന്നിവരുടെ പേരിലുള്ള അനുസ്മരണവും മള്ഹര്‍ ദശവാര്‍ഷിക മഹാസമ്മേളന പ്രചരണവും നടക്കും പരിപാടിയില്‍ പ്രമുഖ പണ്ഢിതന്മാര്‍ സംബന്ധിക്കും.

മള്ഹര്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അജ്മീര്‍ ശരീഫില്‍ നിന്നും

മഞ്ചേശ്വരം: ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ് ലാമിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി 10 വര്‍ഷം പിന്നിടുന്ന മള്ഹര്‍ നൂരില്‍ ഇസ്ലാമിത്തഅ്‌ലീമി എന്ന മഹത്തായ സ്ഥാപനത്തിന്റെ ദശവാര്‍ഷികം 2011 ഏപ്രില്‍ 29,30, മെയ് 1 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിനു ഉയര്‍ത്താനുള്ള പതാക ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ശരീഫില്‍ അന്തി വിശ്രമം കെള്ളുന്ന അസ്സയ്യിദ് മൊഈനുദ്ധീന്‍ ചിശ്തി അജ്മീരി അവര്‍കളുടെ ദര്‍ഗ്ഗാ ശരീഫില്‍ പുതപ്പിച്ച് സമസ്തയുടെ തിവര്‍ണ്ണ പതാക പ്രമുഖ പണ്ഡിതന്മാരുടെ സാനിധ്യത്തില്‍ കൈമാറും.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ പുല്ലാര, ഹംസകോയ ബാഖവി കടലുണ്ടി, അബ്ദുല്ല മദനി കെ.സി റോഡ്, സൈനുല്‍ ഹാബിദ് സഖാഫി മടിക്കെരി എന്നിവര്‍ പതാക ഏറ്റുവാങ്ങി ഡല്‍ഹി അസ് റത്ത് നിസാമുദ്ധീന്‍ വലിയുള്ളായി മറ്റു വിവിധ മഹാന്മാരുടെ കേന്ദ്രങ്ങള്‍ സിയാറത്ത് ചെയ്ത് മംഗലാപുരത്ത് നിന്ന് സയ്യിദന്മാരുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ പതാക ഏറ്റുവാങ്ങും. തുടര്‍ന്ന്! ഉള്ളാള്‍ സയ്യിദ് മദനി തങ്ങളുടെ മഖമിനെ പുതപ്പിച്ച് 26ന് വൈകുന്നേരം 4മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അവര്‍ക്കള്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും.

Sunday, April 03, 2011

മലപ്പുറം ജില്ലാ സംയുക്ത ഖാസി നെല്ലിക്കുത്ത് ഇസ്മായീല്‍ മുസ്‌ല്യാര്‍ അന്തരിച്ചു.

മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത ഖാളിയും കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ്പ്രിന്‍സിപ്പലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാപ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുസ്‌ല്യാരകത്ത് അഹമ്മദ് മുസ്‌ല്യാരാണ് പിതാവ്. ജനനം 1939ല്‍. മാതാവ് മറിയം ബിവി.

ഏഴാം വയസ്സില്‍ ഉപ്പ മരിച്ചു. പിന്നീട് ഉമ്മയുടെ പരിചരണത്തില്‍ വളര്‍ന്ന് മഹാപ്രതിഭയായി. ഇസ്മാഈല്‍ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലും ഒരു കഥയുണ്ട്. ഇസ്മാഈല്‍ മുസ്‌ലിയാരുടെ ഉപ്പയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഇസ്മാഈല്‍. 1921ല്‍ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത് സമരത്തില്‍ ആലിമുസ്‌ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്‌ലിയാരെ അറസ്റ്റു ചെയ്യാന്‍ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചാണ് ആ ദേശാഭിമാനി രക്തസാക്ഷിയായത്. ആ സ്മരണ നിലനിര്‍ത്താനാണ് അഹ്മദ് എന്നവര്‍ തന്റെ മകന് ഇസ്മാഈല്‍ എന്ന പേരുനല്‍കിയത്.

നെല്ലിക്കുത്തിലെ സ്വലാഹുദ്ദീന്‍ മദ്‌റസയില്‍ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്‌കൂളിലും പഠിച്ചു. 12ാം വയസ്സില്‍ നിലമ്പൂര്‍ ചന്തക്കുന്നിലാണ് ആദ്യമായി ദര്‍സില്‍ ചേരുന്നത്. അമ്മാവന്‍ നെല്ലിക്കുത്ത് കോട്ടക്കുത്ത് കുഞ്ഞസ്സന്‍ ഹാജിയായിരുന്നു ഉസ്താദ്.

ശഷം ഉസ്താദ് കിടങ്ങയത്തേക്ക് മാറിയപ്പോള്‍ കൂടെ പോയി. ആവര്‍ഷം ഏതാനും മാസങ്ങള്‍ ഉസ്താദിന് ദര്‍സില്ലാതിരുന്നപ്പോള്‍ വെട്ടിക്കാട്ടിരിയില്‍ വള്ളുവങ്ങാട് ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം ഉസ്താദ് കുഞ്ഞസ്സന്‍ ഹാജി പുല്ലാരയില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ ഉസ്താദിന്റെ അടുത്തേക്ക് തന്നെ മടങ്ങി. അവിടെ മൂന്ന് വര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നഹ്‌വില്‍ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത് ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതന്‍ കാട്ടുകണ്ടന്‍കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ വെട്ടത്തൂരിലെ ദര്‍സില്‍ ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്ട് കെ.കെ എന്നറിയപ്പെട്ട പണ്ഡിതന്‍ ഈ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകനാണ്. മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഫള്ഫരി(കുട്ടി)മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്.

ആലത്തൂര്‍പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ്പ്രിന്‍സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ്പ്രിന്‍സിപ്പലുമായിരുന്നു.

വഹാബികളുടെ അത്തൗഹീദിന് ഭതൗഹീദ് ഒരു സമഗ്രപഠനം’ എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്ട്. മിശ്കാതിനെഴുതിയ വ്യാഖ്യാനം ഭമിര്‍ഖാതുല്‍ മിശ്കാത്’ പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്‌.

Tuesday, March 01, 2011


systvm270211.jpg00205_98039.jpg

എസ്.വൈ.എസ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ- കാന്തപുരം
ചാരുംമൂട്: ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സുന്നി യുവജനസംഘമെന്ന് സുന്നി ജം ഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ചാരുംമൂട്ടില്‍ എസ്.വൈ.എസ്. ജില്ലാതല നബിദിനറാലിയും ഹുബ്ബുല്‍ റസൂല്‍ കോണ്‍ഫറന്‍സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദവും തീവ്രവാദവും നല്ലതല്ല. ഇത് രാജ്യത്ത് ഛിദ്രതയും അക്രമവും കുഴപ്പവും സൃഷ്ടിക്കും. തിവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എന്നും ശക്തമായി നിലപാടെടുത്തിട്ടുള്ളത് ഇസ്‌ലാമാണെന്നും കാന്തപുരം പറഞ്ഞു.

കേരളത്തില്‍ മദ്യപരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വം നശിക്കുന്നതുകൊണ്ടാണ് ഇവരുടെ എണ്ണം വര്‍ധിക്കുന്നത്. മദ്യപാനത്തിനെതിരെ ജാതിയോ, മതമോ, വര്‍ഗമോ നോക്കാതെ മനുഷ്യരൊന്നായി രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. എം.എം.ഹനീഫ് മൗലവി അധ്യക്ഷത വഹിച്ചു. ഹാമിദ് ബാഫഖി തങ്ങള്‍, എസ്.അഷ്‌റഫ് സഖാഫി താമരക്കുളം, പി.കെ.മുഹമ്മദ് ബാദ്ഷ സഖാഫി, കെ.കെ.ഷാജു എം.എല്‍.എ., വി.വിനോദ്, എ.എം.ഹാഷിര്‍, ഹൈദ്രൂസ് മുസലിയാര്‍, എ.സൈഫുദ്ദീന്‍, എ.ത്വാഹ മുസലിയാര്‍, എസ്.നസീര്‍, കെ.ഫസല്‍ അലിഖാന്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍, കെ.എന്‍. സുലൈമാന്‍ റാവുത്തര്‍, നിസാര്‍ മാക്കിയില്‍, സിനോജ് താമരക്കുളം എന്നിവര്‍ പ്രസംഗിച്ചു.