Wednesday, April 28, 2010

എസ് എസ് എഫിന് ഇന്ന് മുപ്പെതെട്ടാം പിറന്നാള്‍ ഏവര്‍ക്കും ധാര്‍മിക വിപ്ലവ ആശംസകള്‍

മുന്നര പതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍
ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍
വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം
ഉരുത്തിരിയുന്നത്‌.
വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌
നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ
സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം
മനുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ
അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി
പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക
വിപ്ലവം സിന്ദാബാദ്‌' എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം
കൈമാറി.
ധാര്‍മികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള
വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള
അഭിവാഞ്‌ഞ്ച കൂടി അതിന്റെ മര്‍മ്മമാണ്‌. അങ്ങനെ ഒരു കൂട്ടം
വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ സായാഹ്‌നങ്ങളില്‍
ഒത്തുകൂടി സമൂഹത്തെ ശരിയായ ദിശയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും
നയിക്കുന്നതിനെ കുറിച്ചവര്‍ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ
സ്ഥിതിയോര്‍ത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞു.
പുതുകാലത്തിന്റെ ജിഹാദാണ്‌ നേര്‍വഴിക്കാനായിട്ടുള്ള ഈ ദൗത്യമെന്ന്‌ അവര്‍
തിരിച്ചറിഞ്ഞു. പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്ന ചിന്തകള്‍
ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസില്‍ എ കെ ഇസ്‌മായില്‍ വഫ എന്ന
വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകള്‍ക്ക്‌ സംഘടിത ശക്തി
പകര്‍ന്നു. 1973
ഏപ്രില്‍ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌
ഫെഡറേഷന്‍ നിലവില്‍ വന്നു.

മതവിജ്ഞാനീയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി
കഴിയുന്ന മതവിദ്യാര്‍ത്ഥികള്‍ ദര്‍സുകളിലും അത്യാവശ്യ ആചാരാനുഷ്‌ഠാനങ്ങള്‍
സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളില്‍ ഭ്രമിച്ച്‌
ജീവിക്കുന്ന ഭൗതിക വിദ്യാര്‍ത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ
രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികളെ
കയ്യാലെടുക്കാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും മതവിദ്യാര്‍ത്ഥികളെ
സ്വാധീനിക്കാന്‍ ആര്‍ക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും
അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്‌ലാമിക
നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകല്‍ച്ചയെക്കുറഇച്ച്‌
ആഴത്തില്‍ അപഗ്രഥിച്ച സുന്നി വിദ്യാര്‍ത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ
മതചിന്തകള്‍ ഭൗതിക തലത്തിലേക്ക്‌ പടര്‍ന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ
അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മതവിദ്യാര്‍ത്ഥികള്‍
ഗുരുകുലങ്ങളില്‍ നിന്ന്‌ ഇറങ്ങി വന്നു. അവര്‍ അഭ്യസ്‌തവിദ്യരായ
ചെറുപ്പക്കാര്‍ക്കൊപ്പം സായാഹ്‌നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങള്‍
വളരെ വേഗത്തിലായിരുന്നു.

ആദര്‍ശ സംരക്ഷണത്തിന്‌ രംഗത്തിറങ്ങണം: നൂറുല്‍ ഉലമാ

കാസര്‍കോട്‌: ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ എസ്‌ വൈ എസ്‌ നടത്തുന്ന ആദര്‍ശ

സമ്മേളനങ്ങള്‍ക്ക്‌ ചെമനാട്‌, കുമ്പള പഞ്ചായത്ത്‌ സമ്മേനങ്ങളോടെ ആവേശകരമായ
തുടക്കം. കളനാട്ട്‌ നടന്ന ചെമനാട്‌ പഞ്ചായത്ത്‌ ആദര്‍ശ സമ്മേളനത്തില്‍
നൂറുല്‍ ഉലമാ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജില്ലാതല ഉദ്‌ഘാടനം
നിര്‍വ്വഹിച്ചു. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന
ബിദഈ ആശയക്കാര്‍ വിശുദ്ധ മതത്തെ വികലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ആദര്‍ശ
സംരക്ഷണത്തിന്‌ രംഗത്തിറങ്ങേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണെന്ന്‌
മൗലാനാ എം എ പ്രവര്‍ത്തകരെ ഉണര്‍ത്തി. എസ്‌ വൈ എസ്‌ ഏറ്റെടുത്തിരിക്കുന്ന ഈ
ആദര്‍ശ പോരാട്ടത്തിന്‌ എല്ലാവരുടെയും പിന്തുണയുണ്ടാവണം. അബ്‌ദുല്‍ ഹമീദ്‌
മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. രാവിലെ മുതല്‍ നടന്ന ആദര്‍ശ പഠന
ക്ലാസ്സുകള്‍ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ
എസ്‌ വൈ എസ്‌ സെക്രട്ടറി മുനീര്‍ ബാഖവി, അയ്യൂബ്‌ ഖാന്‍ സഅദി, പള്ളങ്കോട്‌
അബ്‌ദുല്‍ ഖാദിര്‍ മദനി, ശാഫി സഖാഫി ഏണിയാടി നേതൃത്വം നല്‍കി. കണ്ണമ്പള്ളി
ശാഫി, ഹമീദ്‌ മുസ്‌ലിയാര്‍, മൗക്കോട്‌ അബ്‌ദുല്ല തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.

212 Znhkw
sImWvSv JpÀB³ a\:]mTam¡nb 12
hbÊpImc³
hnkvabamIp¶p


ae¸pdw: 212 Znhkw sImWvSv hnip² JpÀB³ a\:]mTam¡nb
aAvZn³ Xlv^ofp JpÀB³ tImtfPv hnZymÀ°n 12
hbÊpImc³ apl½Zv \kow {it²b\mIp¶p. Ignª
PqssebnemWv \kow ]T\amcw`n¨Xv. km[mcW KXnbnÂ
icmicn 750 {]hÀ¯n Znhk§sf¦nepw thWvSnS¯v shdpw
212 Znhk§sfs¡mWvSv hnip² JqÀB³ 30 `mK§fpw `wKnbmbn
]mcmbWw sN¿m\mhp¶pWvS.v aq¶p hÀj¯ \nc´c
tIm¨nwKneqsSbmWv icmicn hnZymÀ°nIÄ JpÀB³
a\:]mTam¡p¶Xv. CtXmsSm¸w aäp ]T\§fpWvSmhnÃ. F¶mÂ
kvIqÄ hnZy`ymkhpw tNÀ¯pÅ ]T\coXnbmWv aAvZn³
JpÀB³ tImtfÖnteXv. aAvZn³ lbÀ sk¡WvSdnbnse
Ggmw Xcw hnZymÀ°nIqSnbmWv apl½Zv \kow.


Znhkw Hcp t]Pv F¶coXnbnemWv tImtfPnse Ip«nIÄ
a\:]mTam¡p¶Xv. F¶m \kow {]tXrIw
XmÂ]cysaSp¯v IqSpX `mK§Ä ]Tn¡pIbmbncp¶psh¶v
Xlv^ofp JpÀB³ tImtfÖv {]n³kn¸Â k¿nZv
CkvamCuep _pJmcn ]dªp.

FS¡c
kztZinbmb \kow kp¶n bphP\ kwLw PnÃm D]m[y£\pw
{KÙImc\pw ]WvVnX\pamb Aehn¡p«n ss^knbpsS aI\mWv.
25\v (RmbÀ) sshIo«v GgpaWn¡v kzem¯v \KÀ {Kmâv
akvPnZn \S¡p¶ NS§n \koan\v {]tXyI BZcw \ÂIpw.
k¿nZv C{_mloap Jeoep _pJmcn, k¿nZv
CkvamCuep _pJmcn, Iqä¼md A_vZpÀdlvam³
Zmcnan, Aehn kJm^n sImf¯qÀ, kn. sI apl½Zv _mJhn
XpS§nbhÀ kw_Ôn¡pw

ദുബൈ സുന്നി മര്‍കസ്ആസ്ഥാന മന്ദിരം ഉല്‍ഘാനം ചെയ്‌തു

ദുബൈ: പ്രവാസി സമൂഹത്തില്‍ ബഹുമുഖ സേവനങ്ങളുമായി
പ്രവര്‍ത്തിച്ചു വരുന്ന ദുബൈ സുന്നി മര്‍കസിന്റെ പുതിയ ആസ്ഥാനം ഇന്ന് ദുബൈ
ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍
ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം
നിര്‍വഹിച്ചു . അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, ദുബൈ
റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സറൂനി,
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി
അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്കു പുറമേ വിവിധ ഗവണ്‍മെന്റ് വകുപ്പു
പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു .
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴിനു നടക്കുന്ന പൊതു സമ്മേളനം എസ് വൈ
എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം ഉല്‍ഘാനം
ചെയ്‌തു . കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി .
ബശീര്‍ ഫൈസി വെണ്ണക്കോട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. എ പി
അബ്ദുല്‍ ഹഖീം അസ്ഹരി സംസാരിച്ചു.
ദേര അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ അബുഹൈല്‍ പോസ്റ്റോഫീസിനു സമീപമാണ്
വിപുലമായ സൗകര്യങ്ങളോടെ മര്‍കസിന്റെ പുതിയ ആസ്ഥാനം പ്രവര്‍ത്തന
സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കായി ലീഗല്‍ ഗൈഡന്‍സ്, തൊഴില്‍
മാര്‍ഗനിര്‍ദേശങ്ങള്‍, ലൈബ്രറി, ഖുര്‍ആന്‍ പഠനം, മദ്‌റസ, സാങ്കേതിക
പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങള്‍ പുതിയ ആസ്ഥാനത്ത്
സജ്ജീകരിക്കുമെന്ന് പ്രസിഡന്റ് എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ
അറിയിച്ചു.
ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വര്‍ഷമായി
പ്രവര്‍ത്തിച്ചു വരുന്ന മര്‍കസിന്റെ ആഭിമുഖ്യത്തില്‍ മതവിജ്ഞാനം, തുടര്‍
വിദ്യാഭ്യാസം, വെല്‍ഫെയര്‍, ആതുര സേവനം തുടങ്ങിയ സേവനങ്ങളാണ് നടന്നു
വരുന്നത്. പ്രവാസികള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനും മര്‍കസ്
സൗകര്യമൊരുക്കുന്നു. ഔഖാഫ്, റെഡ് ക്രസന്റ്, ദുബൈ മുനിസിപ്പാലിറ്റി തുടങ്ങിയ
ഗവണ്‍മെന്റ് വകുപ്പുകളുമായി സഹകരിച്ച് ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളും
നടത്തി വരുന്നു.

kp¶n sFIyw Btcbpw t{Zmln¡m\Ã: Im´]pcw

Xfn¸d¼v: kp¶nIfpsS sFIyw aäpÅhsc t{Zmln¡m\söpw hnizmk]cambn ]ng¨p t]mbhsc k·mÀK¯nte¡p sImWvSphcp¶Xn\pw `mhn Xeapdsb ap³KmanIfpsS amÀK¯nte¡v Dd¸n¨p \nÀ¯p¶Xn\v thWvSnbmsW¶p AJnte´ym kp¶n PwC¿¯p Deam P\d sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ ]dªp. Xfn¸d¼n AÂaJÀ Ccp]Xmw hmÀjnI kam]\ kt½f\¯n apJy {]`mjWw \S¯pIbmbncp¶p At±lw.

kp¶nIfpsS \bw `n¶n¸Ã, kp¶nIfpsS `mK¯p \n¶v A¯csamcp \ne]mSv DWvSmbn«nÃ. F¶pw Htc \bamWv kp¶nIfptSXv. ]qÀhnIÀ \bn¨ ]mXbneqsS kaqls¯ \bn¡pIbmWv ZuXyw. `oIcXtbbpw Xo{hhmZ¯ns\bpw kp¶nIÄ F¶pw FXnÀ¯pt]m¶n«pWvSv. kam[m\¯neqsSbmWv Ckvvemw hfÀ¶Xv. F¡mehpw Ckvvemansâ ]mX CXp Xs¶bmbncn¡pw. {]tIm]\§fpw {]tem`\§fpw Hcp {]Øm\¯nsâ hfÀ¨bv¡pw KpWIcasöpw Im´]pcw ]dªp. hnhml]qÀh _Ôw IpäIcasöp ]dbp¶ hm¡pIfn kaqlw IpSp§cpsX¶pw Im´]pcw ]dªp.
aZy]m\hpw ab¡p acp¶p]tbmKhpw hÀ[n¨p hcp¶ C¡me¯v C¯cw kmaqlnI Xn·IÄs¡Xnsc t]mcmSm³ FÃmhcpw Häs¡«mbn {]bXvv\n¡Wsa¶pw Im´]pcw ]dªp. kam]\ kt½f\w kbnZv apl½Zv imlnZv Aenanbm³ _dIm¯n dnkvhn DZvLmS\w sNbvXp. A_vvZpdlnam³ AÂ _pJmcn A[y£X hln¨p. Nn¯mcn sI.]n lwk apkvenbmÀ k\ZvvZm\ {]kwKw \S¯n.

മദ്യക്കോളക്കെതിരെ എസ് വൈ എസ് പ്രക്ഷോഭറാലിയില്‍ പ്രതിഷേധമിരമ്പി






കാസര്‍കോട്: വീര്യം കുറഞ്ഞ മദ്യം കോളരൂപത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ നടക്കുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് എസ് വൈ എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന് നടപടി തുടങ്ങണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു. ടൂറിസത്തിന്റെയും സാമ്പത്തിക ലാഭത്തിന്റെയും മറവില്‍ ജനങ്ങളെ മുഴുവന്‍ മദ്യപന്മാരാക്കി മാറ്റാനുള്ള നയം ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. കൊച്ചുകുട്ടികള്‍ക്കുപോലും മദ്യം മോന്താന്‍ അവസരമൊരുക്കുന്ന സര്‍ക്കാറിന്റെ മദ്യനയം തിരുത്തണമെന്ന് റാലി ആവശ്യപ്പെട്ടു. നഗരംചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ച എസ് വൈ എസ് പ്രക്ഷോഭ റാലിക്ക് ജില്ലാ എസ് വൈ എസ് നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ചിത്താരി അബ്ദുല്ല ഹാജി, ബി കെ അബ്ദുല്ല ഹാജി, ഇബ്‌റാഹിം ഫൈസി ദേലംപാടി, എ ബി അബ്ദുല്ല മാസ്റ്റര്‍, ഹമീദ് പരപ്പ, മുഹമ്മദ് സഖാഫി പാത്തൂര്‍, മുനീര്‍ ബാഖവി തുരുത്തി, ശംസുദ്ദീന്‍ പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമാപന പൊതുസമ്മേളനം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഹമീദ് പരപ്പ, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും മുനീര്‍ ബാഖവി തുരുത്തി നന്ദിയും പറഞ്ഞു. മദ്യക്കോളക്ക് അനുമതി നല്‍കാതിരിക്കുക. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുക, മദ്യനിരോധനം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക, മദ്യവിരുദ്ധ ബോധവത്കരണം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുതന്നെ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് എക്‌സൈസ് വകുപ്പിനും അയച്ചുകൊടുത്തു. കുടുംബകലഹങ്ങളില്‍ 94 ശതമാനവും ബലാത്സംഗക്കേസുകളില്‍ 69 ശതമാനവും കൊലപാതകങ്ങളില്‍ 84 ശതമാനവും വാഹനാപകടങ്ങളില്‍ ബഹുഭൂരിഭാഗവും മദ്യം മൂലമാണെന്ന് സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു

എസ്.എസ്.എഫ് ചരിത്രമെഴുതി ഉണര്‍ത്തു ജാഥക്ക് കാസര്‍കോട്ട് പ്രോജ്ജ്വല സമാപനം







മഞ്ചേശ്വരം: സംഘബലത്തിന്റെ പ്രൗഢിയും ആദര്‍ശത്തിന്റെ അജയ്യ വിളംബരവുമായി എസ്.എസ്.എഫ് ഉണര്‍ത്തു ജാഥക്ക് മഞ്ചേശ്വരത്തിന്റെ ചരിത്ര മണ്ണില്‍ പ്രോജ്ജ്വല സമാപം. ഉണര്‍ത്തു ജാഥയിലെ 100 അല്‍ ഇസ്വാബ പടനായകര്‍ക്കൊപ്പം കാസര്‍കോട്ടെ സുന്നി വിദ്യാര്‍ത്ഥി മുന്നണി അടിവെച്ച് നീങ്ങിയപ്പോള്‍ സപ്ത ഭാഷകളുടെ സംഗമ ഭൂമിക്ക് ധന്യ മുഹൂര്‍ത്തം. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് നായകത്വം നല്‍കിയ എസ്.എസ്.എഫിന്റെ ചരിത്രത്താളുകളില്‍ എന്നും ഉയര്‍ന്നു നില്‍ക്കും. കഴിഞ്ഞ ഒന്ന മുതല്‍ 15 വരെ നടത്തിയ ഉണര്‍ത്തു ജാഥ. അവധി ദിവസത്തിനന്റെ ആലസ്യം പോലും മറന്ന് നഗര ഗ്രാമ വീഥികളൊന്നായി എസ്.എസ്.എഫിന്റെ ഉണ്‍ത്തു ജാഥക്ക് വരവേല്‍പ്പ് നല്‍കുന്നതാണ് കണ്ടത്. എസ്.എസ്.എഫിന്റെ ഉണര്‍ത്തു ജാഥയുടെ സ്വീകരണം നടക്കരുതെന്ന ലക്ഷ്യത്തോടെ പ്രധാന ടൗണുകളിലെല്ലാം പോലീസ് പെര്‍മിഷന്‍ വാങ്ങിയ വിഘടിത സംഘടനക്ക് ആദര്‍ശ വീര്യവുമായി ആര്‍ത്തലച്ചു വന്ന എസ്.എസ്.എഫിന്റെ സുന്നി പടയണിക്ക് മുമ്പില്‍ സമാന്തര പരിപാടികള്‍ ഉപേക്ഷിച്ച് ഉള്‍വലിയേണ്ടി വന്ന ദയനീയതക്കും ജില്ല സാക്ഷിയായി. ഉപ്പള കൈക്കമ്പയില്‍ നിന്നും ആയിരങ്ങള്‍ അണി നിരന്ന പ്രകടനത്തോടെയാണ് വ്യാഴാഴ്ച വൈകിട്ട് ഉണര്‍ത്തു ജാഥയുടെ സമാപന പരിപാടികള്‍ തുടങ്ങിയത്. ഉപ്പളയെ അക്ഷരാര്‍ത്ഥത്തില്‍ തൂവെള്ളയണയിച്ച് അടിവെച്ച് നീങ്ങിയ പ്രകടനം വീക്ഷിക്കാന്‍ റോഡിനിരുവശവും തിങ്ങിക്കൂടിയത് വന്‍ജന സഞ്ചയം. മഗ്‌രിബിന് മുമ്പും ശേഷവും ഹൊസങ്കടി ടൗണില്‍ പ്രകടനം നടന്നു. സമാപന മഹാ സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദു റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം. സ്വാദിഖ് സഖാഫി, സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദ് ഫാറൂഖ് നഈമി, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പ്രസംഗിച്ചു. സി.ഡി പ്രകാശനം ഹമീദ് ഈശ്വര മഗലത്തിന് നല്‍കി സി. അബ്ദുല്ല മുസ്‌ലിയാ3ര്‍ നിര്‍വ്വഹിച്ചു. പുസതകം സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മുഹമ്മദ് സഖാഫി റാസല്‍ ഖൈമക്ക് നല്‍കി പ്രകാശനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി സ്വാതം പറഞ്ഞു. രാവിലെ നീലേശ്വരത്ത് നടന്ന പ്രപഥമ സ്വീകരണ പരിപാടി എസ്‌വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും കാസര്‍കോട് അണങ്കൂറില്‍ നടന്ന രണ്ടാമത് സ്വീകരണം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയും ഉദ്ഞാടനം ചെയ്തു. സംശഥാന ആസ്ഥാന കാര്യാലയത്തിനുള്ള ലവോത്ഥാന നിധി നേതാക്കള്‍ ഏറ്റ് വാങ്ങി.